11കാരന് പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് ആറുവർഷം തടവും 25,000 രൂപ പിഴയും
text_fieldsഉമ്മർ
കുന്നംകുളം: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ആറുവർഷം തടവിനും 25,000 രൂപ പിഴയടക്കാനും വിധിച്ചു.
പുന്നയൂർ അകലാട് ഒറ്റയിനി കോഞ്ചടത്ത് വീട്ടിൽ ഉമ്മറിനെയാണ് (47) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2016 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിനുശേഷം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയ് ഹാജറായി. 14 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജറാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. വടക്കേക്കാട് സബ് ഇൻസ്പെക്ടറായിരുന്ന പി.കെ. മോഹിത് ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ താജി സി. ജോർജ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സഹായിക്കുന്നതിനായി വടക്കേക്കാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.വി. അനൂപ്, കുന്നംകുളം പോക്സോ കോടതി ലൈസൻ ഓഫിസർ എസ്.സി.പി.ഒ എം.ബി. ബിജു എന്നിവരും പ്രവർത്തിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.