മകനെ കനാലിലെറിഞ്ഞ് കൊന്നു
text_fieldsബംഗളൂരു: ജന്മനാ സംസാരശേഷിയില്ലാത്ത ആറു വയസ്സായ മകനെ 26കാരിയായ അമ്മ കനാലിലെറിഞ്ഞ് കൊന്നു. മകന്റെ പേരിൽ അമ്മയായ സാവിത്രിയും ഭർത്താവും നിരന്തരമായി വഴക്കിടാറുണ്ടെന്നും ശനിയാഴ്ച വൈകുന്നേരവും ഇതേ കാര്യത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് സാവിത്രി തന്റെ മൂത്തമകനെ മുതലകൾ നിറഞ്ഞ കാളി നദിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള കനാലിലേക്ക് എറിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
അയൽവാസികൾ അറിയിച്ചതു പ്രകാരം പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി തിരച്ചിലാരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കടിയേറ്റ പാടുകൾ കുട്ടി മുതലയുടെ ആക്രമണത്തിന് ഇരയായതായി സൂചിപ്പിക്കുന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.