ആറ്റിൽ കുളിക്കാൻ പോയപ്പോൾ മദ്യപ സംഘം നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചെന്ന് വിദ്യാർഥി; കേസെടുക്കാതെ പൊലീസ്
text_fieldsRepresentational Image
തിരുവനന്തപുരം: അമ്പൂരിയിൽ മദ്യപ സംഘം പ്ലസ്‌വൺ വിദ്യാർഥിയെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചതായി പരാതി. നഗ്നനാക്കി കെട്ടിയിടുകയും വായിൽ മദ്യം ഒഴിച്ചു നൽകുകയും ചെയ്തുവെന്നാണ് വിദ്യാർഥി നൽകിയ പരാതി. എന്നാൽ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ നെയ്യാര്‍ ഡാം പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ബന്ധുവീട്ടിൽനിന്ന് ആറ്റിൽ കുളിക്കാൻ പോയ വിദ്യാർഥിക്കാണ് ദാരുണാനുഭവം ഉണ്ടായത്. മൂന്നുമണിക്കൂറോളം കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തിന്‍റെ ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി. മദ്യം പിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ പകർത്തുകയും, ആരോടെങ്കിലും പറഞ്ഞാൽ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിദ്യാർഥി പറയുന്നു.
പതിനഞ്ചോളം ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നതായി വിദ്യാർഥി പറയുന്നു. തന്‍റെ കയ്യിൽനിന്ന് കഞ്ചാവ് പിടിച്ചുവെന്ന് ആരോപിച്ചു. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ അവർ ആറ്റിലെ വെള്ളമാണ് നൽകിയത്. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തി. കുഴിച്ചിടാനായി തൂമ്പയുമായി വരാൻ ഒരാളോട് ആവശ്യപ്പെട്ടെന്നും അതിനിടെ അതുവഴി വന്ന പരിചയക്കാരൻ ഇടപെട്ടാണ് മോചിപ്പിച്ചതെന്നും വിദ്യാർഥി പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.