കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
text_fieldsകാരാളിമുക്കിൽ കവർച്ച നടത്തിയ മോഷ്ടാവിന്റെ ചിത്രം നിരീക്ഷണ കാമറയിൽ പതിഞ്ഞപ്പോൾ
ശാസ്താംകോട്ട: കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് പണവും വസ്ത്രവുമടക്കം കവർന്നു. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. മുല്ലമംഗലം സ്റ്റോഴ്സ്, ടെക്സ്റ്റൈൽസ്, വഴിയോരക്കട, ഫ്രണ്ട്സ് റസ്റ്റാറന്റ്, ഭാരത് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മറ്റൊരു റസ്റ്റാറന്റിന്റെ പൂട്ട് തകർത്ത് അകത്ത് കയറാനുള്ള ശ്രമം വിജയിച്ചില്ല.
കവർച്ച നടന്ന കടകളിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയെങ്കിലും നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. മോഷ്ടാവിന് പരിക്കേറ്റ് രക്തം വാർന്നതായി കാണുന്നുണ്ട്. മുല്ലമംഗലം സ്റ്റോഴ്സിന്റെ ഗ്ലാസ് ഡോർ അടിച്ചു തകർത്തപ്പോഴാണ് പരിക്കേറ്റത്. സി.സി.ടി.വി ദൃശ്യം ലഭിച്ചതില്‍ മോഷ്ടാവ് അടിവസ്ത്രം മാത്രം ധരിച്ചാണ് കൃത്യം നടത്തുന്നതെന്ന് വ്യക്തമായി. പ്രതിയെ തിരിച്ചറിയാവുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. അതിനിടെ പ്രതിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ കയറി പോയതായുള്ള വിവരം ലഭിച്ചതായി ശാസ്താംകോട്ട എസ്.ഐ അനൂപ് പറഞ്ഞു. കാരാളിമുക്കിൽ പൊലീസ് പട്രോളിങ് സംവിധാനം ഒരുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.