ശാസ്താംകോട്ടയിൽ വീട്ടിൽനിന്ന് 55 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്നു
text_fields1. ശാസ്താംകോട്ട മനക്കരയിൽ മോഷണം നടന്ന വീട്ടിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ 2. മോഷണം നടന്ന വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന
നടത്തുന്നു
ശാസ്താംകോട്ട: മനക്കര മണ്ണെണ്ണ മുക്കിനു സമീപം വീട്ടിൽനിന്ന് 55 പവൻ സ്വർണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവർന്നതായി പരാതി.
ശാസ്താംകോട്ട മനക്കര വൃന്ദാവനിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാറിന്റെ വീട്ടിലാണ് ആളില്ലാത്ത സമയം മോഷണം നടന്നത്. ദിലീപ് കുമാറും കുടുംബവും കൊച്ചിയിൽ ഡോക്ടറായ മകന്റെ വീട്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച രാവിലെ പോയിരുന്നു.
ശനിയാഴ്ച രാത്രി 11ഓടെ മടങ്ങി എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. വീടിന്റെ മുൻ ഭാഗത്തെ ഗ്രില്ലുകളും വാതിലും തുറന്നിട്ട നിലയിലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ താഴത്തെയും മുകളിലത്തെയും നിലകളിൽ വസ്ത്രങ്ങളടക്കം വാരിവലിച്ചിട്ട നിലയിലാണ് കണ്ടത്.
അലമാരയുടെ പൂട്ട് പൊളിച്ചാണ് അതിനകത്ത് സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നത്.
ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പിന്നീട് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.