Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതൃക്കാക്കര...

തൃക്കാക്കര കൂട്ടബലാത്സംഗം; എങ്ങുമെത്താതെ അന്വേഷണം

text_fields
bookmark_border
തൃക്കാക്കര കൂട്ടബലാത്സംഗം; എങ്ങുമെത്താതെ അന്വേഷണം
cancel

കാക്കനാട്: തൃക്കാക്കരയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. പ്രതിസ്ഥാനത്തുള്ള ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനുവിനെ പരാതി ലഭിച്ചതിന്‍റെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തെങ്കിലും കേസിൽ ഇതുവരെ മറ്റു പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇനിയും കണ്ടെത്താനുള്ള ഏഴ് പ്രതികളെ കിട്ടിയാലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നാണ് പൊലീസിന്‍റെ വാദം. അതിനിടെ സി.ഐ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും ബുധനാഴ്ചയും ചോദ്യം ചെയ്ത് വിട്ടയച്ചു. തുടർച്ചയായ നാലാം ദിവസമാണ് ഇവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

യുവതിയുടെ മൊഴിയിലെ വൈരുധ്യവും ടവർ ലൊക്കേഷനിലെ അവ്യക്തതയുമാണ് അറസ്റ്റ് നീളാൻ കാരണമെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, കേസ് പൂർണമായി തള്ളിയിട്ടില്ലെന്നും യുവതിയുടെ മൊഴിയിൽ പറയുന്ന രണ്ടുപേർ ഉൾെപ്പടെ ഇനിയും പിടിയിലാകാത്ത ഏഴ് പേരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും തൃക്കാക്കര എ.സി.പി പി.വി. ബേബി പറഞ്ഞു. യുവതിയുടെ ഭർത്താവിന്‍റെ മൊഴിയെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. യുവതിയുടെ വീട്ടിലെ ജോലിക്കാരിയാണ് ഒന്നാം പ്രതി. ഭർത്താവിന്‍റെ സുഹൃത്ത് രണ്ടാം പ്രതിയും സി.ഐ മൂന്നാം പ്രതിയുമാണ്. ഇവരോട് വ്യാഴാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഏറെ പ്രാധാന്യമുള്ള കേസായതിനാൽ കൊച്ചി ഡി.സി.പി ശശിധരന്‍റെ മേൽനോട്ടത്തിൽ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gang RapeTrikkakara
News Summary - Trikkakara Gang Rape; The search leads nowhere
Next Story