ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി; പിന്നാലെ കൊലപാതകം, രണ്ടുപേർ അറസ്റ്റിൽ
text_fieldsലഖ്നോ: ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതിന് പിന്നാലെ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രോപ്പർട്ടി ഡീലറും ബിസിനസ് പങ്കാളിയും അറസ്റ്റിൽ. യു.പിയിലെ ഇറ്റാവയിലാണ് സംഭവം നടന്നത്. അഞ്ജലി എന്ന 25കാരിയാണ് കൊല്ലപ്പെട്ടത്. വസ്തു സംബന്ധമായ പേപ്പറുകൾ കൈമാറാമെന്നു പറഞ്ഞ് ശിവേന്ദ്ര യാദവും(26), സഹായി ഗൗരവും(19) അഞ്ജലിയെ വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ ഉടൻ അഞ്ജലിക്ക് ഇരുവരും മദ്യം നൽകി. തുടർന്ന് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിച്ച് നദിയിലൊഴുക്കുകയും ചെയ്തു.
അഞ്ചുദിവസത്തിന് ശേഷം മൃതദേഹം നദിക്കരയിൽ അടിഞ്ഞു. കൊലപാതകം നടന്നയുടൻ ശിവേന്ദ്ര യാദവ് വിഡിയോ കാൾ ചെയ്ത് സംഭവം തന്റെ പിതാവിനും ഭാര്യക്കും കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അഞ്ജലിയുടെ സ്കൂട്ടർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കൊലപാതകത്തിന് പിന്നിൽ വസ്തു ഇടപാടുകാരനാണെന്ന് ആരോപിക്കുകയും ചെയ്തു.
ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് യാദവ് അഞ്ജലിയിൽനിന്ന് ആറു ലക്ഷം രൂപ വാങ്ങിയിരുന്നതാണ് അവരുടെ സഹോദരി കിരൺ പൊലീസിനോട് പറഞ്ഞു. പണം കിട്ടിയതിനു ശേഷമാണ് വസ്തുവിന്റെ പേപ്പറുകൾ കൈമാറാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അവരെ കൊലപ്പെടുത്തിയത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ യാദവും സഹായിയും കുറ്റം ഏറ്റുപറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.