അക്ഷരവെട്ടത്ത് ആറരപ്പതിറ്റാണ്ടിന്റെ നിറസാന്നിധ്യമായി ബാലകൃഷ്ണൻ മാസ്റ്റർ
text_fieldsബാലകൃഷ്ണൻ മാസ്റ്റർ പുസ്തക വായനയിൽ
വായന ദിനം
നന്മണ്ട: അക്ഷരം അഗ്നിയാണെന്ന തിരിച്ചറിവിലാണ് നന്മണ്ട 13ലെ വടക്ക് വീട്ടിൽ കണ്ടി ബാലകൃഷ്ണൻ മാസ്റ്റർ (74). അക്ഷര വെട്ടത്ത് ആറര പതിറ്റാണ്ടിന്റെ നിറസാന്നിധ്യമായി മാറിയ ഈ സമാന്തര കലാലയ അധ്യാപകൻ പറയുന്നത്, ഒരുനല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന് തുല്യമാണെന്നാണ്.
ഒമ്പതാം വയസ്സിൽ കൃഷ്ണഗാഥ വായിച്ചുകൊണ്ടാണ് തുടക്കം. ആ മധുരിമയിൽ 65 വർഷത്തിനിടെ ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ച് സാരാംശങ്ങൾ ഹൃദിസ്ഥമാക്കി. അവശതകൾക്കിടയിലും ഈ അക്ഷരസ്നേഹി വായനയുടെ ലോകത്താണ്. വായനശാലയായിരുന്നു നേരത്തെ വായനവേദിയെങ്കിൽ ഇന്ന് സ്വന്തം വീട് അക്ഷരപ്പുരയാണ്. അവിവാഹിതനായി കഴിയുന്ന ഈ അധ്യാപകന് പുസ്തകങ്ങളോട് മാത്രമാണ് പ്രണയം.
ജില്ലയിലെ ഒട്ടനവധി പാരലൽ കോളജുകളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു. ആംഗലേയ ഭാഷയിലുള്ള കഥകളും നോവലുകളും കവിതകളും വായിച്ചവയിൽപെടും. മലയാള സാഹിത്യത്തിലാവട്ടെ കവിതകളോടാണ് പ്രിയം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.