Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകരിനീല

കരിനീല

text_fields
bookmark_border
arts club
cancel

നിന്നിൽനിന്നും

തിരിഞ്ഞുനടക്കുമ്പോൾ

ഒരു നീണ്ട തീവണ്ടിച്ചൂളം

ഹൃദയഭിത്തിയിൽ

തട്ടിത്തൂവുന്നു.

വെളുപ്പിലും

ഇരുട്ടെന്നുവിതുമ്പിക്കരഞ്ഞ

കുട്ടിയെപ്പോലെ

പിൻനടത്തം

കാഴ്ചവറ്റുന്നു.

ഓണപ്പൂവിൽനിന്നും

തെറുത്തെടുത്ത

ഇതളുകൾ

ചരമദിനത്തിലെ

മന്ദസ്മിതന്റെ

കണ്ണാടിച്ചിത്രത്തിൽ

വിതറിത്തൂവുംപോലെ

പിൻനടത്തമിടറുന്നു

നീ കാഴ്ചയിൽ

പുറംതിരിഞ്ഞുനിൽക്കുമൊരു

നീളൻകുന്ന്

കശുമാവുകളും

മുളന്തോപ്പുകളും

ഈങ്ങാമരങ്ങളും

പടർപ്പ് വിരിച്ച

പച്ചക്കുന്ന്!

നീയിപ്പോൾ

വിസ്മയം വിരിയിച്ച

കണ്ണുകൾ

ആകാശത്തേക്ക് പായിക്കുന്നു.

ഒരുകരിനീലമേഘത്തുണ്ട്

നിന്റെ കണ്ണുകളിൽ

പാരച്യൂട്ടിറങ്ങി

കള്ളനെപ്പോലെ

ഒളിച്ചിരിക്കുന്നു

നീയിപ്പോൾ

ഒരു കരിനീലക്കുന്ന്!

എന്റെ കറുപ്പിലേക്ക്

നിന്റെ നീലക്കണ്ണുകളെ

ഒരു സമുദ്രമായ്

നീയെന്നാണിനി

തുറന്നുവിടുക..!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoemBahrain NewsArts Club
News Summary - arts club-poem-karineela
Next Story