കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്: മലയാളത്തിെൻറ എഴുത്തമ്മക്ക് പിറന്നാൾ സമ്മാനം
text_fieldsകൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ് പ്രഖ്യാപിക്കുന്ന വേളയിൽ തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ കുസാറ്റിനു സമീപത്തെ വസതിയിൽ ചെറിയൊരു വിശ്രമത്തിലായിരുന്നു മലയാള നിരൂപണത്തിലെ മാതൃസ്വരം എന്നറിയപ്പെടുന്ന ഡോ. എം. ലീലാവതി. വ്യാഴാഴ്ചയായിരുന്നു 94ാം പിറന്നാൾ. ആഘോഷങ്ങളൊന്നുമില്ലാതെ കഴിച്ച പിറന്നാളിെൻറ രണ്ടാം ദിനം വലിയൊരു പുരസ്കാരം തേടിയെത്തിയതിെൻറ സന്തോഷത്തിലാണ് അവർ. സമഗ്രസംഭാവനക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഇനിയുമേറെ എഴുതാൻ ബാക്കിയുണ്ടെന്നും അവർ 'മാധ്യമ'ത്തോടു പറഞ്ഞു.
'അവാർഡുകൾ പ്രതീക്ഷിച്ചല്ല എഴുതുന്നതൊന്നും. എന്നാൽ, ഓരോ അവാർഡും കൂടുതൽ കൂടുതൽ എഴുതാനുള്ള പ്രചോദനവും പ്രോത്സാഹനവുമാണ്' അവർ കൂട്ടിച്ചേർത്തു.
പ്രായം 94 ലെത്തിയെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. കേൾവിയുടെ കാര്യത്തിലും നടക്കാനും മാത്രമാണ് ചെറിയൊരു ബുദ്ധിമുട്ട്. ജീവിതത്തിെൻറ സായാഹ്ന വേളയിലും എഴുത്തും വായനയും തന്നെയാണ് ജീവശ്വാസം. എഴുത്തുകാരൻ വി.എസ്. അനിൽകുമാറിെൻറ കഥകളെ കുറിച്ചുള്ള നിരൂപണ രചനയിലാണിപ്പോൾ.
മലയാള നിരൂപണ സാഹിത്യത്തിലെ ഏറ്റവും ശക്തമായ സ്ത്രീസാന്നിധ്യമാണ് ഡോ. ലീലാവതി. എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളിലും സുപരിചിതയാണിവർ. മഹാകവി ജി. ശങ്കരക്കുറുപ്പിെൻറ പ്രിയശിഷ്യയായിരുന്നു, എഴുത്തിലേക്കുള്ള വഴികാട്ടിയും അദ്ദേഹം തന്നെ.
നിരൂപണ സാഹിത്യം എഴുതിത്തുടങ്ങുമ്പോൾ ഇതൊരു സ്ത്രീയല്ല, പുരുഷനാണ് എഴുതിയതെന്ന ആരോപണം പോലും അവർ നേരിട്ടിരുന്നു. അതിൽനിന്ന് നിരൂപണ സാഹിത്യത്തിെൻറ മുൻനിരയിലേക്കുള്ള പടിപടിയായ വളർച്ചയാണ് പിന്നീട് കണ്ടത്. വ്യക്തിഹത്യകളില്ലാതെ കൃതിയുടെ കാമ്പും കഴമ്പുമറിഞ്ഞ് ലീലാവതി നിരൂപണം ചെയ്തപ്പോൾ മലയാളത്തിനു കിട്ടിയത് ഗവേഷണമേഖലയിൽ ഏറെ ഉപയോഗിക്കാനായ സാഹിത്യഗ്രന്ഥങ്ങളാണ്.
മുമ്പ് രണ്ടുതവണ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2019ൽ വിവർത്തനത്തിനും 1987ൽ കവിതാധ്വനി എന്ന കൃതിക്കുമായിരുന്നു ഇത്. 2008ൽ രാജ്യം പത്മശ്രീ നൽകിയും ആദരിച്ചു. ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ - ഒരു പഠനം, അപ്പുവിെൻറ അന്വേഷണം, വർണരാജി, വിശ്വോത്തരമായ വിപ്ലവേതിഹാസം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.