‘ചാന്ദ്രദൗത്യത്തിൻ യാത്രയെളുപ്പം... പക്ഷേ,ആമയിഴഞ്ചാൻ തോട്ടിൽ യാത്രയസാധ്യം...’
text_fieldsവാചകക്കൊമ്പ് !- കവിത-
(ആമയിഴഞ്ചാന്‍ തോട്ടില്‍ ശനിയാഴ്ച രാവിലെ 11ഓടെയാണ് റെയിൽവേ കരാർ നൽകിയതുപ്രകാരം ജോയി ഉൾപ്പെടെ നാലുപേർ ശുചീകരണത്തിനിറങ്ങിയത്. മഴയിൽ തോട്ടിലെ ജലനിരപ്പുയരുകയും അടിയൊഴുക്കിനെ തുടർന്ന് ജോയി ഒഴുകിപ്പോകുകയായിരുന്നു. ഇന്ന് മൃതദേഹം കണ്ടുകിട്ടി. ഈ പശ്ചാത്തലത്തിൽ പി.കെ. ഗോപി എഴുതിയ കവിത)
ചാന്ദ്രദൗത്യത്തിൻ യാത്ര -
യെളുപ്പം... പക്ഷേ,
ആമയിഴഞ്ചാൻ തോട്ടിൽ
യാത്രയസാധ്യം...
മാളികത്തൊഴുത്തിന്റെ
മാലിന്യത്തുരങ്കത്തിൽ
ഏതൊരാളിഴയുന്നു,
അവന്റെ പാദം തൊട്ടു
വന്ദിച്ചേയധികാരം
വാചക മേളയ്ക്കുമേൽ
കൊമ്പരായിരിക്കാവൂ!
ജീർണിച്ച അവസ്ഥയിൽ ജോയിയുടെ മൃതദേഹം
ഒടുവിൽ കാണാതായി 46 മണിക്കൂറിനുശേഷം മാരായമുട്ടം സ്വദേശി ജോയിയുടെ (47) മൃതദേഹം കണ്ടെത്തുമ്പോൾ ജീർണിച്ച അവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തകരപ്പറമ്പ് ചിത്രാ ഹോമിന്‍റെ പിറകിലെ കനാലിൽ മാലിന്യത്തിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
തുടർന്ന് കൗൺസിലർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും എത്തി മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. ആമയിഴഞ്ചാന്‍ തോട്ടില്‍ ശനിയാഴ്ച രാവിലെ 11ഓടെയാണ് റെയിൽവേ കരാർ നൽകിയതുപ്രകാരം ജോയി ഉൾപ്പെടെ നാലുപേർ ശുചീകരണത്തിനിറങ്ങിയത്. മഴയിൽ തോട്ടിലെ ജലനിരപ്പുയരുകയും അടിയൊഴുക്കിനെ തുടർന്ന് ജോയി ഒഴുകിപ്പോകുകയായിരുന്നു. എൻ.ഡി.ആർ.എഫിന്റെയും അഗ്നിരക്ഷാസേനയും തിരിച്ചിലിനിറങ്ങിയെങ്കിലും തോട്ടിലെ കുന്നോളം മാലിന്യം ശ്രമം ദുഷ്കരമാക്കി. 12 അംഗ സ്കൂബ ഡൈവിങ് സംഘം റെയിൽവേ സ്റ്റേഷന് അടിയിലൂടെ കടന്നുപോകുന്ന തുരങ്കത്തിൽ മണിക്കൂറുകളോളം തിരഞ്ഞിട്ടും ഫലമുണ്ടായില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.