Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകയം

കയം

text_fields
bookmark_border
കയം
cancel

കാട്ടുമരങ്ങളുടെ

കരിനിഴലുകൾക്കിടയിലേക്ക്

കൊഴുത്ത ഇരുട്ടിങ്ങനെ

ഒലിച്ചിറങ്ങി

ഒഴുകിപ്പരക്കുന്ന

ഒന്നാം യാമത്തിൽ

ഒച്ചയനക്കങ്ങളുണ്ടാക്കാതെ

കിളികളേതിനെയുമുണർത്താതെ

നിശാശലഭങ്ങളുടെ

രഹസ്യസഞ്ചാരത്തിനു വിഘ്‌നം നിൽക്കാതെ

മാനത്തുനിന്ന് ഊർന്നുവീണ

നിലാത്തോണിയിലിരുന്ന്

രാത്രിയെന്ന പേരിൽ

ഒരിക്കലുമവസാനിക്കാത്ത

ഒരു ഒറ്റവരിക്കവിതയെഴുതണമെനിക്ക്...

പിന്നെയും തുഴഞ്ഞുതുഴഞ്ഞ്

മെയ് തളർന്നു മയങ്ങവേ

കണ്ണിലേക്ക് തുളഞ്ഞു കയറുന്ന

പൊരിവെയിലിനെ വകഞ്ഞുമാറ്റി

പകൽവെട്ടത്തിലേക്കു ഞെട്ടിയുണർന്ന്

നടുക്കടലിൽ രൂപപ്പെട്ട

ചെറുചുഴിയിലൂടെ

ഉദയാസ്തമയങ്ങളില്ലാത്ത

മായാലോകത്തിന്റെ

നീലിമയിലേക്ക് പടികളിറങ്ങിച്ചെന്ന്

ജലജീവികൾക്കൊപ്പം നീന്തിത്തുടിക്കവേ

കവിതയുടെ പേര്

കയമെന്ന് തിരുത്തിയെഴുതി

ഒരു സ്വർണമത്സ്യമായി

ചിറകുവിരിച്ച്

മുത്തും പവിഴവും തേടി

പിന്നെയും

താഴേക്ക്

താഴേക്ക്

താഴേക്ക്...

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Literaure NewspoemLatest News
News Summary - poem
Next Story