Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഗുണ്ടർട്ട് പാർക്കിൽ...

ഗുണ്ടർട്ട് പാർക്കിൽ ഇനി വായന വസന്തം

text_fields
bookmark_border
Gundert park 26122
cancel
camera_alt

തലശ്ശേരി സ്റ്റേഡിയം പരിസരത്തെ ഡോ. ഹെർമൻ ഗുണ്ടർട്ട് പാർക്ക്

തലശ്ശേരി: സ്റ്റേഡിയത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ഡോ. ഹെർമൻ ഗുണ്ടർട്ട് പാർക്കിന് ഇനി പുതിയ മുഖം. മലയാളത്തിന്റെ മധുരവും മഹത്വവും മലയാളിയെ ബോധ്യപ്പെടുത്തിയ മഹാൻ ഡോ. ഹെർമൻ ഗുണ്ടർട്ട് പാർക്ക് ബുധനാഴ്ച മുതൽ അക്ഷരസ്നേഹികൾക്കായി വഴിമാറുകയാണ്. ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ കർത്താവായ ഗുണ്ടർട്ടിന്റെ സ്മാരകമായി തലശ്ശേരിയിൽ നഗരസഭ നിർമിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട് പാർക്ക് 2000 ആഗസ്റ്റ് 10ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ജീവൻ തോമസാണ് ഗുണ്ടർട്ടിന്റെ പൂർണമായ പ്രതിമ നിർമിച്ചത്. ഈ പാർക്ക് പലപ്പോഴും അവഗണിക്കപ്പെട്ട നിലയിലായിരുന്നു.

ആളുകളെ ആകർഷിക്കുംവിധം പാർക്കിന് പുത്തനുണർവ് കൈവരുത്താനാണ് ഇവിടെ വായന സൗകര്യവും ഏർപ്പെടുത്തുന്നത്. തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥിനികളാണ് പാർക്ക് കഴിഞ്ഞ ദിവസം ശുചീകരിച്ചത്. ആളുകൾക്ക് വായനക്കായി ഇരിപ്പിടവും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. മലയാള ഭാഷയെ ശ്രേഷ്ഠഭാഷയാക്കി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണ അദ്ദേഹത്തിന്റെ കർമമണ്ഡലമായ തലശ്ശേരിയിൽ എക്കാലവും നിലനിൽക്കണമെന്ന വിദ്യാർഥികളുടെ ആശയമാണ് പാർക്ക് വായനയുടെ നിറകുടമാക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ളത്.

അക്ഷരസ്നേഹികൾക്ക് ആവശ്യമുള്ള പുസ്തകങ്ങളും പത്രങ്ങളും ഇഷ്ടാനുസരണം വായിക്കാൻ പാർക്കിൽ സംവിധാനമൊരുക്കും. വായനക്കാർ സ്വയം ലൈബ്രേറിയനാകുന്ന പുത്തൻ രീതിയാണ് നഗരസഭ ഇതുവഴി നടപ്പാക്കുന്നത്. അക്ഷരപ്പാർക്ക് വിജയകരമാക്കുന്നതിന് മുഴുവൻ അക്ഷരസ്നേഹികളും കൈകോർക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ബുധനാഴ്ച രാവിലെ 10ന് എ.എൻ. ഷംസീർ എം.എൽ.എ അക്ഷരപാർക്ക് വായനക്കാർക്കായി തുറന്നുകൊടുക്കും. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിക്കും. നഗരസഭാംഗം പി. പ്രമീള ടീച്ചറുടെ 'ഏറിയോളും ഊത്തോളും' നോവലിന്റെ പ്രകാശനം എം.എൽ.എ നിർവഹിക്കും. ചിത്രകാരൻ കെ.കെ. മാരാർ കോപ്പി ഏറ്റുവാങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hermann GundertGundert Park
News Summary - reading library in Gundert park
Next Story