Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightശ്രീധരൻ പിള്ള...

ശ്രീധരൻ പിള്ള കഥകളുടെ പരിഭാഷ പ്രകാശനം ചെയ്തു

text_fields
bookmark_border
ശ്രീധരൻ പിള്ള കഥകളുടെ പരിഭാഷ പ്രകാശനം ചെയ്തു
cancel
camera_alt

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ കഥാസമാഹാരത്തിന്റെ കന്നട പരിഭാഷയുടെ പ്രകാശന ചടങ്ങ് ജ്ഞാനപീഠജേതാവ് ചന്ദ്രശേഖര കമ്പാർ ഉദ്ഘാടനം ചെയ്യുന്നു

ബംഗളൂരു: ഗ്രാമ്യജീവിതത്തിലെ നുറുങ്ങു സംഭവങ്ങളെ നാട്ടുഭാഷയുടെ സൗരഭ്യവും കരുത്തും പേറുന്ന ഭാഷയിൽ, ദാർശനിക മാനങ്ങൾ നൽകി അവതരിപ്പിക്കുന്ന പി.എസ്. ശ്രീധരൻപിള്ളയുടെ കഥകൾ വായനയെ മൂല്യവത്താക്കുന്നതായി ജ്ഞാനപീഠ ജേതാവും കേന്ദ്ര സാഹിത്യ അക്കാദമി മുൻപ്രസിഡന്റുമായ ചന്ദ്രശേഖര കമ്പാർ പറഞ്ഞു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ ‘തത്ത വരാതിരിക്കില്ല’ കഥാസമാഹാരത്തിന്റെ കന്നട പരിഭാഷയായ ‘ഗിളിയു ബാരദേ ഇരദു’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസവനഗുഡിയിലെ ഡോ. സി. അശ്വത് കലാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കർണാടക ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ പിള്ളയുടെ കഥകൾ കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണെന്ന് പുസ്തകം ഏറ്റുവാങ്ങി ഗവർണർ ഗെഹ് ലോട്ട് അഭിപ്രായപ്പെട്ടു. തന്റെ ജീവിത പരിസരങ്ങളിൽനിന്ന് ലഭിച്ച അനുഭവങ്ങളാണ് കഥകൾക്ക് ആധാരമെന്ന് മറുപടി പ്രസംഗത്തിൽ ഗ്രന്ഥകർത്താവ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. വിജയ കർണാടക എഡിറ്റർ സുദർശൻ ചന്നഗിഹള്ളി, കൃതിയുടെ വിവർത്തക മേരി ജോസഫ്, കന്നട എഴുത്തുകാരി ശോഭാ റാവു, പ്രസാധകൻ വി. ശ്രീനിവാസ എന്നിവരും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.S Sreedharan pillaiBook Publish
News Summary - Sreedharan Pillai published parabhasha of stories.
Next Story