ഭീതിയുടെ നിയമം
text_fieldsഇസ്രായേൽ ഏറ്റവുമധികം ഭയന്ന, വെടിവെച്ചു കൊന്ന ഫലസ്തീനി കാർട്ടൂണിസ്റ്റ് നാജി അൽ അലി വരച്ചത്
കൊലയാളി, മരിച്ചവ ജഡത്തിലേക്ക് മാത്രം നോക്കുന്നു.
കണ്ണുകളിലേക്കു നോക്കുന്നില്ല.
ഒട്ടുമേ കുറ്റബോധമില്ലാതെ
ചുറ്റും കൂടിനിന്നവരോട്കൊ
ലയാളി പറയുകയാണ്:
"എന്നെ കുറ്റപ്പെടുത്തേണ്ട,
ഞാൻ ഭയന്നിരിക്കുകയായിരുന്നു"
കൂടിനിന്ന ചിലരിൽ
നീതിയുടെ നിയമങ്ങളേക്കാൾ
മനഃശാസ്ത്ര വിശകലനങ്ങളെ
പിന്താങ്ങുന്നവരുടെ പ്രതികരണമിങ്ങനെ:
"അയാൾ സ്വയം പ്രതിരോധിക്കുകയായിരുന്നുവല്ലോ"
ധർമത്തിന് മുകളിലാണ് പുരോഗമനമെന്ന്,
ഉദ്ഘോഷിക്കുന്ന സ്തുതിപാഠകർ പറയുന്നുണ്ടിങ്ങനെ:
"നീതി, അധികാരത്തിന്റെ ഔദാര്യത്തിൽനിന്നും പ്രകാശിക്കുന്നതാണ്;
അതിനാൽ കൊല്ലപ്പെട്ടവൻ,
കൊലയാളിയിൽ തീർത്ത ഭീതിക്ക്,
മാപ്പ് പറയേണ്ടിയിരിക്കുന്നു."
ജീവിതത്തിനും യാഥാർഥ്യത്തിനും ഇടയിലുഴലുന്ന,
പണ്ഡിത കേസരികളുടെ നിരീക്ഷണമിങ്ങനെ:
"ഇതിവിടെ, ഈ വിശുദ്ധ ഭൂമിയിലല്ലാതെ
മറ്റെവിടെയെങ്കിലുമാണ് സംഭവിച്ചതെങ്കിൽ,
കൊല്ലപ്പെട്ടവന്റെ പേരുപോലും അറിയുമായിരുന്നില്ല;
അതിനാൽ, നമുക്ക് ഭയപ്പെട്ടവനെ
സാന്ത്വനിപ്പിക്കുന്നതിലേക്ക് ശ്രദ്ധതിരിക്കാം."
അവരെല്ലാം ഒന്നിച്ച്,
കൊലയാളിയോട് ഐക്യപ്പെടാൻ
പൊതുവീഥിയിലേക്ക് ഇറങ്ങിയപ്പോൾ
ആ വഴി കടന്നു പോകുകയായിരുന്ന
ചില വിദേശയാത്രികർ
അവരോട് ചോദിക്കുകയാണ്:
"കൊല്ലപ്പെട്ട ആ കുട്ടി എന്ത് തെറ്റാണ് ചെയ്തത്?"
അവരുടെ മറുപടി ഇങ്ങനെ:
"അവൻ വളർന്നു വന്നാൽ
ഭയപ്പെട്ടവന്റെ മകനെ
അവനും ഭയപ്പെടുത്തും."
"ആ സ്ത്രീ ചെയ്ത തെറ്റ് എന്തായിരുന്നു?"
അവർ പറഞ്ഞു:
"അവളിനിയും വളർന്നാൽ
ഒരു ചരിത്രത്തിന് ജന്മം നൽകിയേക്കാം."
"വൃക്ഷത്തെ കരിച്ചതെന്തിന്?"
അവർ പറഞ്ഞു:
"അതിൽ നിന്നും പച്ചനിറത്തിൽ
ഒരു പക്ഷി പ്രത്യക്ഷപ്പെട്ടേക്കാം "
പിന്നെ അവർ ഉച്ചത്തിൽ പറഞ്ഞു:
"ഭയമാണ്, നീതിയല്ല;
അധികാരത്തിന്റെ അടിത്തറ"
കൊല്ലപ്പെട്ടവന്റെ ജഡമപ്പോൾ
ആകാശത്തിൽ തെളിഞ്ഞു.
അവരതിന് നേരെ വെടി ഉതിർത്തെങ്കിലും
ഒരു തുള്ളി രക്തം പോലും
വാർന്നു വീണില്ല.
അവരപ്പോഴും ഭയന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.