Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightമരോട്ടി ഉപമയെ വെല്ലും...

മരോട്ടി ഉപമയെ വെല്ലും പ്രകാരം

text_fields
bookmark_border
Image
cancel
camera_alt

ചിത്രീകരണം: സൂര്യജ എം.

തീണ്ടാരിപ്പെണ്ണുങ്ങള്‍

തുണിയലക്കി

നടുനിവര്‍ത്തിക്കുഴയാറില്ല.

ലോലമേനി തഴുകി

പായല്‍ ജലം

ഇക്കിളിപൂണ്ടില്ല.



ആമ്പല്‍ വള്ളികള്‍ക്കാശ്വസിപ്പിക്കാന്‍

ഇല്ലായിരുന്നു

വെള്ളത്തെക്കീറിയ

കെെതോലമുള്ളില്‍ കുരുങ്ങിയ

നീള്‍മുടി നാരുകള്‍.

ആണുങ്ങള്‍ മാത്രമിറങ്ങുന്ന

ഒരൊറ്റക്കടവിന്‍റെ വിയര്‍പ്പില്‍

ദേവശുദ്ധിയില്‍

നാണമില്ലാതെ

ഏകാന്തതയോട് മല്ലിട്ടു

കളരിക്കുളം.



തന്നിലേക്ക് ചാഞ്ഞ

മരോട്ടിച്ചില്ലയിലെ കായ് വടിവ് കണ്ട്

നെടുവീര്‍പ്പിട്ടു എന്നും കടവ്.

ഒന്ന് കാണാനോ തൊടാനോ ആവാത്ത

വഷളന്‍ തോന്നലില്‍

കെെതരിച്ച് നിന്നു..



നേരിട്ടു,

ഒറ്റ മുനപ്പുമായ്

തീ പടര്‍ത്തും

ഉള്‍വേവൊതുക്കി

കുളത്തെ, വിശുദ്ധിയെ

പരുക്കന്‍ നേരുമായ്;

ഉപമയെ വെന്നു

മരോട്ടിക്കായ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parasad kakkassery
News Summary - parasad kakkassery poem
Next Story