Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആ ശബ്ദമില്ലെങ്കിൽ...

ആ ശബ്ദമില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല; പ്രിയപ്പെട്ട വ്യക്തിയെക്കുറിച്ച് രേഖ

text_fields
bookmark_border
ആ ശബ്ദമില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല;  പ്രിയപ്പെട്ട വ്യക്തിയെക്കുറിച്ച് രേഖ
cancel

സിനിമയിൽ സജീവമല്ലെങ്കിലും വർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പേരാണ് നടി രേഖയുടേത്. തെന്നിന്ത്യ‍യിലൂടെ വെള്ളിത്തിരയിലെത്തിയ താരം വളരെ കുറഞ്ഞ സമയം കൊണ്ടാണ് ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. സിനിമകൾ പോലെതന്നെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു രേഖയുടെ സ്വകാര്യ ജീവിതവും. ഭർത്താവും സംവിധായകനുമായ മുകേഷ് അഗർവാളിന്റെ വിയോഗം നടിയുടെ കരിയറിലെ ഏറ്റവും വലിയ വിവാദമായിരുന്നു. 1990ലായിരുന്നു മുകേഷ് അഗർവാൾ രേഖയുടെ ഷാളിൽ ജീവിതം അവസാനിപ്പിച്ചത്. സഹപ്രവർത്തകർ പോലും ഇതിന്റെ പേരിൽ രേഖയെ പരസ്യമായി അപമാനിക്കുകയും കുറ്റക്കാരിയായി ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിലൊന്നും താരം അടിപതറിയില്ല.വിമര്‍ശനങ്ങളില്‍ തളരാതെ അവര്‍ തന്റെ ജീവിതം മുന്നോട്ട് നയിക്കുകയായിരുന്നു.

സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷനിലും പൊതുപരിപാടികളിലും രേഖ തല ഉയർത്തിപ്പിടിച്ച് എത്താറുണ്ട്. ഇപ്പോഴിത തന്റെ പ്രിയപ്പെട്ട വ്യക്തിയെക്കുറിച്ച് രേഖ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ചും നടി പറയുന്നുണ്ട്.

അന്തരിച്ച ഗായിക ലത മങ്കേഷ്കറാണ് രേഖയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. ആ ശബ്ദമില്ലാതെ താൻ എന്തു ചെയ്യുമെന്നാണ് രേഖ ചോദിക്കുന്നത്. അപ്രതീക്ഷിതമായി ഷൂട്ടിങ്ങിന് അവധി ലഭിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും താരം പറയുന്നു. ഒഴിവു സമയങ്ങളിൽ മറ്റുള്ളവരെ ഫോൺ വിളിച്ച് പറ്റിക്കാറുണ്ടെന്നും ഭക്ഷണമാണ് തന്റെ ബലഹീനതയെന്നും പറയുന്നു. സോഫിയ ലോറനാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച വ്യക്തിയെന്നും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rekha
News Summary - When Rekha Wrote About Her 'Favourite Person' And 'Weakness': 'What Would I Do Without
Next Story