Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇപ്പോഴും ചാൻസ് തേടി...

ഇപ്പോഴും ചാൻസ് തേടി നടക്കുന്നു

text_fields
bookmark_border
Sudhi Koppa
cancel
camera_alt

സുധ കോപ്പ

ഏതുതരം കഥാപാത്രവും ഭദ്രമാണ് സുധി കോപ്പയുടെ കൈയിൽ. സിരകളിലോടുന്ന രക്തം പോലെയാണ് അഭിനയം ഈ നടന്. എത്രയോ കാലം സിനിമയിൽ അവസരം  തേടി അലഞ്ഞു. ഒരിക്കൽ പോലും നിരാശനായില്ല. അതിനിടയിൽ കുടുംബം പോറ്റാൻ പല ജോലികളും ചെയ്തു. എങ്കിലും സിനിമയെന്ന വെള്ളിെവളിച്ചം മോഹിപ്പിച്ചു കൊണ്ടേയിരുന്നു. കഥാപാത്രങ്ങളുടെ വലുപ്പച്ചെറുപ്പമല്ല, സിനിമയിൽ അഭിനയിക്കുക എന്നതാണ് ഇദ്ദേഹത്തെ സംബന്ധിച്ച് പ്രധാനം. സാഗൾ ഏലിയാസ് ജാക്കി മുതൽ ലവ് വരെ ഒരുപാട് സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത സുധി അഭിനയ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു

എന്നെങ്കിലും സിനിമയിലെത്തും

സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ചാൻസ് ചോദിച്ചു നടക്കുന്ന ഒരാളായി മാറിയേനെ. വർഷങ്ങളോളം ചാൻസ് ചോദിച്ചുനടന്ന ആളാണ്. എപ്പോഴെങ്കിലും സിനിമയെന്ന വെള്ളിവെളിച്ചത്തിൽ മുഖം കാണിക്കാമെന്ന പ്രതീക്ഷയായിരുന്നു അപ്പോഴൊക്കെ. കുട്ടിക്കാലം മുതൽക്കേ സിനിമയെന്ന മോഹം മനസ്സിൽ കയറിക്കൂടിയിരുന്നു. തിയറ്ററിനു മുന്നിലാണ് വീട്. സിനിമ കാണാൻ ഇഷ്ടം പോലെ അവസരം. അഭിനയമോഹം ഉള്ളിലുണ്ടെങ്കിലും സ്കൂൾ കാലങ്ങളിൽ ഒരു മത്സരപരിപാടിക്കു പോലും പങ്കെടുത്തിട്ടില്ല. വളരെ ഒതുങ്ങിക്കൂടിയ പ്രകൃതമാണ്. സഭാകമ്പം അതിലേറെ. വീട്ടിൽ അതിഥികൾ വന്നാൽ ബാത്ത്റൂമിൽ കയറി ഒളിച്ചിരുന്ന കാലമുണ്ടായിരുന്നു.

സിനിമ മാഗസിനുകൾ തേടിപ്പിടിച്ചു വായിച്ചിരുന്നു അന്നൊക്കെ. മമ്മൂക്കയുടെയും ലാലേട്ടെൻറയും ജീവിത കഥകളൊക്കെ വാരികകളിൽ വരുമായിരുന്നു. അതൊക്കെ വലിയ പ്രചോദനമായി. ഒരുപാട് ചാൻസ് തേടിയാണ് അവരും ഒരിക്കൽ സിനിമയിൽ കയറിപ്പറ്റിയത്. നിരന്തരം പരിശ്രമിച്ചാൽ ലക്ഷ്യം നേടും എന്നതിെൻറ ഒന്നാന്തരം തെളിവാണല്ലോ അവരുടെ ജീവിതം. കൊച്ചി പള്ളുരുത്തി സ്കൂളിലാണ് പഠനം. പത്താംക്ലാസ് കഴിഞ്ഞ് ഐ.ടി.ഐക്ക് പോയി. അന്നൊക്കെ ഗൾഫ് സ്വപ്നം കണ്ടാണ് ഐ.ടി.ഐക്ക് പോയത്. സിനിമ എന്നുപറഞ്ഞ് തേരാപ്പാര നടേക്കണ്ട എന്നു കരുതിയായിരിക്കണം വീട്ടുകാർ അതു പഠിക്കാൻ വിട്ടത്.

അച്ഛെൻറ നാടകങ്ങൾ

ചെറുപ്പത്തിൽ അച്ഛെൻറ (ശിവശങ്കരപ്പിള്ള) നാടകങ്ങളൊക്കെ സ്വാധീനിച്ചിട്ടുണ്ട്. അച്ഛന് പള്ളുരുത്തിയിൽ ബാലെ ട്രൂപ്പ് ഉണ്ടായിരുന്നു. എെൻറ സിനിമഭ്രാന്തിനെ കുറിച്ച് അച്ഛനും ബോധ്യമുണ്ട്. എന്തുചെയ്താലും വൃത്തിയായി ചെയ്യണമെന്നാണ് അദ്ദേഹം നൽകിയ ഉപദേശം. സർക്കാർ ജീവനക്കാരനായിരുന്നു അദ്ദേഹം. ചെറുപ്പകാലത്ത് അച്ഛനൊപ്പം ഉത്സവപ്പറമ്പിൽ പരിപാടികൾക്ക് പോകും. അഭിനയിക്കാനും മറ്റും നല്ല ആഗ്രഹമുണ്ട്. നാലാൾ കാൺകെ ചെയ്യാൻ സഭാകമ്പം അനുവദിക്കില്ല. സിനിമ മുന്നിൽ കണ്ടുകൊണ്ട് മാത്രം ഏതാനും നാടകങ്ങളിൽ അഭിനയിച്ചു. കുറച്ചു കാലം കഴിഞ്ഞാൽ എല്ലാവരും അവനവെൻറ ഏരിയ കണ്ടെത്തുമെന്നാണ് തോന്നുന്നത്. അതുപോലെ എെൻറ മേഖല ഞാനും കണ്ടുപിടിച്ചു.

സാഗർ ഏലിയാസ് ജാക്കി

ആദ്യത്തെ പടം സാഗർ ഏലിയാസ് ജാക്കി. അതിനുമുമ്പും ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. എന്നാൽ, തിയറ്ററിൽ വരുേമ്പാൾ ആരും തിരിച്ചറിയില്ല. അതിനാൽ ആദ്യ പടമായി സാഗർ ഏലിയാസ് ജാക്കിയെന്ന് കരുതുന്നു. ബിഗ്ബിക്കു ശേഷം അമൽ നീരദിെൻറ രണ്ടാമത്തെപടം, ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുടെ രണ്ടാം ഭാഗം, ലാലേട്ടെൻറ പടം എന്നീ ഹൈലൈറ്റ്സുകളാണ് ഈ പടത്തിനുള്ളത്.

ആട് 2ൽ സുധി കോപ്പയും ബിജുക്കുട്ടനും

എറണാകുളത്ത് ഒരു അമേച്വർ ട്രൂപ് ഉണ്ടായിരുന്നു. അതിൽ ഞാനും അംഗം. സാഗർ ഏലിയാസ് ജാക്കിയുടെ ഭാഗമായിരുന്ന സുഹൃത്താണ് സിനിമയിലേക്ക് നാടകക്കാരെ വേണമെന്ന് പറയുന്നത്. അങ്ങനെ ഓഡിഷനു പങ്കെടുത്തു. ഒരുപാട് ഓഡിഷനുകളിൽ പോയതിെൻറ അനുഭവമുള്ളതിനാൽ സിനിമയിലേക്ക് അഭിനയിക്കാൻ വിളിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കോതമംഗലം ഇടമലയാർ ഭാഗത്തേക്ക് ടൂർ പോയ സമയത്ത് ഷൂട്ടിങ്ങിന് വിളി വന്നു. ആ ഫോൺവിളി അറിഞ്ഞതുമുതൽ മറ്റൊരു ലോകത്തായിരുന്നു. ആദ്യമായിട്ടായിരുന്നു ഇങ്ങനൊരു അനുഭവം.

നെഗറ്റിവ് കഥാപാത്രമായിരുന്നു സിനിമയിൽ എനിക്ക്. അഭിനയിക്കുകയാണ് എെൻറ ജോലി. തേടിവരുന്ന കഥാപാത്രങ്ങളുടെ വലുപ്പമല്ല, അവസരം കിട്ടുകയാണ് പ്രധാനം. സാഗർ ഏലിയാസ് ജാക്കിക്കു ശേഷം റോബിൻ ഹുഡായിരുന്നു അടുത്തത്. വളരെ ചെറിയ റോൾ. എന്നെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ളതായിരുന്നു അത്. ഇപ്പോഴും ചാൻസ് തേടി നടക്കുന്ന ഒരാളാണ് ഞാൻ. പിന്നീട് കുറെയേറെ നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. മഹേഷ് നാരായണെൻറ മാലിക് എന്ന സിനിമയിലേക്കും ചാൻസ് ചോദിച്ചു. ആ സിനിമയിൽ ചെറിയ വേഷമുണ്ട്. ഒറ്റ സീനിലാണെങ്കിൽ പോലും അത്തരം സിനിമകളുടെ ഭാഗമാവാൻ കഴിയുന്നത് ഭാഗ്യമാണ്.

പൈപ്പിൻ ചുവട്ടിലെ പ്രണയം

കോമഡി സ്വഭാവമുള്ള കഥാപാത്രങ്ങൾ ആണ് കൂടുതലും ചെയ്തിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ഇമോഷണലായ കഥാപാത്രമായിരുന്നു പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ. ആളുകൾ കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന ആധി ഉണ്ടായിരുന്നു. എന്നാൽ, ആളുകൾ അതിഷ്ടമായി സ്വീകരിച്ചു. പൊറിഞ്ചു മറിയം ജോസിലേക്ക് ഈ പടം കണ്ടാണ് വിളിക്കുന്നത്. ഇതുവരെ ചെയ്തതിൽ എല്ലാ കഥാപാത്രങ്ങളും ഇഷ്ടം തന്നെ. ചെയ്തതിൽ ആടിലെ കഞ്ചാവ് സോമൻ എന്ന കഥാപാത്രമാണ് കുട്ടികൾക്കൊ ക്കെ ഇഷ്ടം.

ആമേൻ, പൊറിഞ്ചു മറിയം ജോസ്, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, ലവ് എന്നീ സിനിമകളിലെയും കഥാപാത്രത്തെ ഇഷ്ടമായെന്ന് പറഞ്ഞ് ആളുകൾ വിളിക്കാറുണ്ട്. എനിക്കു ചെയ്യാവുന്ന കാരക്ടറുകൾക്ക് പരിമിതിയുണ്ട്. ഓരോ വേഷം ചെയ്യുേമ്പാഴും ഉള്ളിൽ പേടിയുണ്ട്. യാത്രകൾ ഒരുപാടിഷ്ടമുള്ളയാളാണ്. കേരളത്തിെൻറ എല്ലാ ജില്ലകളിലും പരിചയക്കാർ ഉണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ആളുകളുടെ സംസാരരീതിയെക്കുറിച്ച് അറിയാം. ചിലപ്പോൾ അഭിനയത്തിന് അതും ഗുണം ചെയ്യും.

സിനിമക്കാർക്കും രാഷ്ട്രീയം ചേരും

രാഷ്ട്രീയകാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കാറുണ്ട്. തെരഞ്ഞെടുപ്പായതിനാൽ ഓരോ മണ്ഡലത്തിലെയും പൾസ് കുറച്ചൊക്കെ അറിയാം. എന്നാൽ, അതിനെക്കുറിച്ച് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാനുള്ള അറിവൊന്നുമില്ല. മറ്റൊരു മേഖല പോലല്ല, രാഷ്ട്രീയം. 24 മണിക്കൂറും സേവനം ആവശ്യപ്പെടുന്ന മേഖലയാണത്. വിശ്വസിച്ച് വോട്ട് ചെയ്ത് ജയിപ്പിക്കുന്ന ജനങ്ങളോട് തീർച്ചയായും ബാധ്യത ആവശ്യമാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 24 മണിക്കൂറും തയാറായിരിക്കണം. ഒരു കണക്കിന് നോക്കിയാൽ രാഷ്ട്രീയവും സിനിമപോലെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു തുടങ്ങിയാണ് പലരും പടിപടിയായി ഉയരങ്ങളിലെത്തുന്നത്. യാദൃച്ഛികമായി എത്തുന്നവരും ഉണ്ട്. അവർക്ക് അധികകാലം ശോഭിക്കാൻ കഴിയില്ല. പരിചയം ഏറെ ആവശ്യമുള്ള മേഖലയാണത്. സിനിമക്കാർക്കും രാഷ്ട്രീയത്തിൽ മത്സരിക്കാം. പക്ഷേ, വിജയിച്ചു കഴിഞ്ഞാൽ ജനങ്ങൾക്കൊപ്പമായിരിക്കണം എന്നു മാത്രം.

സിനിമ മാറി, തിരശ്ശീലയും

ഇപ്പോൾ സിനിമയിൽ ഒരാളും അനിവാര്യരല്ല. അത്രക്ക് സിനിമ മാറിക്കഴിഞ്ഞു. എന്നാൽ, ഞാൻ ചാൻസ് തേടിയലഞ്ഞ കാലത്ത് അതല്ല സ്ഥിതി. കഥാപാത്രത്തിന് അനുയോജ്യരായ ഒരാളെ മാത്രമേ അഭിനയിക്കാൻ വിളിക്കൂ. നല്ല അഭിനേതാക്കൾ വരുേമ്പാഴേ ആരോഗ്യകരമായ മത്സരമുണ്ടാകൂ. കഴിഞ്ഞ ദിവസം ജോജി കണ്ടു. അതിലെ കഥാപാത്രങ്ങളുടെ അഭിനയം കണ്ട് വിസ്മയിച്ചു പോയി.

കോവിഡ് കാലത്താണ് മലയാള സിനിമ അതിജീവനത്തിെൻറ പുതിയ പാത കണ്ടെത്തിയത്. തിയറ്ററുകൾ അടഞ്ഞാലും സിനിമ പുറത്തിറക്കാൻ ഒ.ടി.ടി റിലീസ് എന്ന ബദൽ മാർഗം കണ്ടെത്തി. വിചാരിച്ചതിലും കൂടുതൽ ആളുകൾ സുരക്ഷിതമായി കോവിഡ് കാലത്ത് സിനിമകൾ കണ്ടു. സൂഫിയും സുജാതയും, ഹലാൽ ലവ് സ്റ്റോറി, ദൃശ്യം, ലവ്, ജോജി തുടങ്ങിയ പടങ്ങൾ ഒ.ടി.ടി റിലീസ് ആണ്. നെറ്റ്ഫ്ലിക്സ് പോലുള്ളവ കുറച്ചു കാശു െചലവുള്ളതായതിനാൽ അവിടെ റിലീസ് ആകുന്നവ എല്ലാവരിലേക്കും എത്തുന്നുണ്ടോ എന്നറിയില്ല.

മോഹിപ്പിക്കുന്ന റോൾ എന്നൊന്നില്ല

സിനിമകൾ ഹിറ്റായാൽ മാത്രമേ അതിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടൂ. ഹിറ്റ് സിനിമയിലെ ചെറിയ കഥാപാത്രങ്ങളെ പോലും ആളുകൾ ഓർത്തെടുക്കും. സിനിമ ഹിറ്റാവണമെന്ന് കരുതിയാണ് എല്ലാവരും അഭിനയിക്കുന്നത്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ചിലപ്പോൾ ചില സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. തേടി വരുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യണം. ശ്വാസം നിലക്കുന്നവരെ അഭിനയിക്കണം. ഇതാണ് നടനെന്ന നിലയിലുള്ള സ്വപ്നം. ശങ്കരാടി, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, നെടുമുടി വേണു, പപ്പു ഇവരുടെ പടങ്ങൾ കാണുേമ്പാൾ ഇവർ എങ്ങനെയാണിതൊക്കെ ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ട്.

ഇന്ത്യൻ റുപ്പിയിലെ തിലകൻ ചേട്ടെൻറ കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിനു മാത്രമേ പറ്റൂ. ആ റോൾ മറ്റൊരാൾ ചെയ്താൽ ശരിയാകില്ല. ഓരോരുത്തർക്കും ഒാരോന്ന് പറഞ്ഞുവെച്ചിട്ടുണ്ട്. ഇതുപോലുള്ള കഥാപാത്രങ്ങൾ ചെയ്ത് ഹിറ്റായാൽ ജീവിതം ധന്യം. ഭാര്യയും മകനുമടങ്ങുന്ന കുടുംബം എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ശാന്തകുമാരിയാണ് അമ്മ. ഭാര്യ: വിനീത, മകൻ: യയാതി. സഹോദരി: സന്ധ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviemovie actorSudhi Koppa
News Summary - Film Star Sudhi Koppa Life and Career
Next Story