Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകെ.ജി. ജോർജിന്‍റെ...

കെ.ജി. ജോർജിന്‍റെ ‘പഞ്ചവടിപ്പാലം’; ചിരിയിലൂടെ ചിന്തിപ്പിച്ച സിനിമ

text_fields
bookmark_border
K G George
cancel

കൊച്ചി: അഴിമതിയുടെ സിമന്‍റും മണലും ചേര്‍ത്ത് നിര്‍മിച്ച പാലാരിവട്ടം പാലം പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടപ്പോള്‍ ഉയര്‍ന്നുവന്നത് 35 വര്‍ഷം പഴക്കമുള്ള മറ്റൊരു പാലംകൂടിയാണ്. ചിരിയിലൂടെ ചിന്തിപ്പിച്ച ‘പഞ്ചവടിപ്പാലം’ സിനിമ പാലാരിവട്ടം പാലത്തിെൻറ വാര്‍ത്തകള്‍ക്കൊപ്പം ഒരിക്കല്‍കൂടി ഹിറ്റായി യൂട്യൂബിലും ചാനലുകളിലും ഓടി.

നേരേത്ത കണ്ട സിനിമയായിട്ടും സിനിമപ്രേമികള്‍ ഈ ചിത്രം വീണ്ടും വീണ്ടും കണ്ടു. എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രങ്ങളിലൊന്നായാണ് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാലം’ വിശേഷിപ്പിക്കപ്പെടുന്നത്. തെൻറ ഹിറ്റ് സിനിമ അപ്രതീക്ഷിതമായി യാഥാര്‍ഥ്യമായല്ലോ എന്നും വര്‍ഷങ്ങള്‍ക്കിപ്പുറം അന്നുകിട്ടിയതിെനക്കാള്‍ കൈയടി ആ ചിത്രത്തിന് കിട്ടിയല്ലോ എന്നുമുള്ള കൗതുകത്തിലായിരുന്നു അന്ന് ജോർജ്. കാക്കനാട് പടമുകളിനടുെത്ത സിഗ്നേച്ചര്‍ ഏജ്ഡ് ഹോമിലിരുന്ന് തന്നെ കാണാനെത്തുന്നവരോടും വിളിക്കുന്നവരോടുമെല്ലാം ‘പഞ്ചവടിപ്പാല’ത്തിെൻറയും മറ്റു പ്രിയപ്പെട്ട സിനിമകളുടെയും വിശേഷങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നു.

കെ.ജി. ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ അദ്ദേഹത്തിന് ആയിരക്കണക്കിന് ആരാധകരെയാണ് സൃഷ്ടിച്ചത്. ഇതിെൻറ പേരില്‍ അദ്ദേഹത്തെ വിളിച്ചവരും നിരവധി. മൂന്നുവര്‍ഷം മുമ്പ് പക്ഷാഘാതം വന്നതിനെത്തുടര്‍ന്നുണ്ടായ ശാരീരിക അവശതകള്‍ മൂലം മുഴുസമയ വൈദ്യപരിചരണം കിട്ടാനാണ് ജോര്‍ജിനെ ഏജ്ഡ് ഹോമിലാക്കിയത്. ഇവിടെയാണെങ്കിലും ഒറ്റപ്പെടലിെൻറ നൊമ്പരമൊന്നുമില്ലാതെ താന്‍ ഹാപ്പിയാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിരുന്നു. ഇനിയും സിനിമ ചെയ്യണം എന്നുതന്നെയാണ് മോഹം. എത്ര സിനിമ ചെയ്താലും മതിയാവില്ലെന്നും ജോര്‍ജ് പറഞ്ഞിരുന്നു. താന്‍ സംവിധാനം ചെയ്ത ഇരുപതോളം സിനിമകളില്‍ എന്നുമിഷ്ടപ്പെട്ടത് 1982ല്‍ ഇറങ്ങിയ യവനികയാണ്. അതുപോലൊരു സിനിമ ഇനിയും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പ്രായമുള്ളവരെ താമസിപ്പിക്കുന്ന സ്ഥാപനത്തിലെ അന്തേവാസികള്‍ക്കും സിസ്റ്റര്‍മാര്‍ക്കുമൊപ്പമായിരുന്നു അദ്ദേഹം ജീവിതസായന്തനം ചിലവിട്ടത് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഏറെ ഇഷ്ടമുള്ള ഇദ്ദേഹത്തിന് പുതിയ കാലത്തെ സിനിമകളേക്കാളിഷ്ടം പഴയ ചിത്രങ്ങള്‍തന്നെയിരുന്നു. അന്നത്തെ സിനിമകള്‍ക്ക് കുെറക്കൂടി ആഴവും വ്യാപ്തിയും ഉണ്ടായിരുെന്നന്നാണ് ജോര്‍ജിെൻറ പക്ഷം. ജോർജ് ഓർമയാകുമ്പോൾ സിനിമയിൽ നവതരംഗത്തിന് വഴിതുറന്ന ഒരു സംവിധായകനെയാണ് മലയാളത്തിന് നഷ്ടമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K G Georgepanjavadipalam
News Summary - K G George passes away
Next Story