'ഹിന്ദുത്വ വിരുദ്ധ ചിത്രം'; എമ്പുരാനെതിരെയും പൃഥ്വിരാജിനെതിരെയും സംഘപരിവാർ
text_fieldsമോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായെത്തിയ ചിത്രം ആദ്യ ദിനം മികച്ച പ്രിതകരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ലൂസിഫറിൽ നിന്നും വ്യത്യസ്തമായി വലിയ കാൻവാസിൽ ഒരുക്കിയ ഒരു പാൻ ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ.
ഗുജറാത്ത് കലാപത്തിൽ അരങ്ങേറിയ കലാപ പരമ്പരകളെയുമെല്ലാം ചിത്രം വരച്ചുകാട്ടുന്നുണ്ട്. ചിത്രത്തിലെ ഹൃദയഭാഗവും അത് തന്നെയാണ്. സംഘപരിവാർ രാഷ്ട്രിയത്തെ ആഴത്തിൽ കീറിമുറിച്ച ചിത്രം കേരളത്തിൽ സംഘപരിവാർ രാഷ്ട്രീയം വികസിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെയുമെല്ലാം തുറന്നു കാട്ടുന്നു. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം സംഘപരിവാർ വാദികൾ.
ഹിന്ദുക്കളെ വില്ലൻമാരായി ചിത്രീകരിക്കുന്ന, ഹിന്ദു വിരുദ്ധ പ്രചാരണമാണ് ചിത്രം നടത്തുന്നത് എന്നാണ് സംഘപരിവാർ വാദിക്കുന്നത്. ഗുജറാത്ത് കലാപത്തെ വളച്ചൊടിച്ചെന്നും പറയുന്നവരെ കാണാം. കുറച്ച് കാലമായി തുടർന്നുപോകുന്ന ബോയ്കോട്ട് ക്യാമ്പെയ്നും എമ്പുരാൻ നേരിടുന്നു. ടിക്കറ്റ് കാൻസൽ ചെയ്തും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തും സംഘപരിവാർ അനുകൂലികൾ സിനിമയെ നിരോധിക്കുന്നു. സംവിധായകൻ പൃഥ്വിരാജ് തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവർക്കെതിരെയെല്ലാം ഈ നിരോധനമുണ്ട്. സിനിമയുടെ പിന്നിൽ മറ്റ് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ഇവർ വാദിക്കുന്നു.
അതേസമയം ഇടത്-വലത് രാഷ്ട്രീയത്തിലെ പോരായ്മകളെയും അജണ്ടകളെയും ചിത്രം ട്രോൾ ചെയ്യുന്നുണ്ട്. ഗുജറാത്ത് കലാപത്തിലെ പ്രധാന കണ്ണിയായ ബാബു ബജ്റങ്കിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ബജ്റങ്കി എന്ന കഥാപാത്രവും ഇതിലുണ്ട്. ഇത്തരത്തിൽ ചിത്രത്തിനെതിരെ ഹേറ്റ് ക്യാമ്പെയ്ൻ നടക്കുന്നുണ്ടെങ്കിലും ബോക്സ് ഓഫീസിൽ എമ്പുരാൻ കുതിക്കുകയാണ്. റെക്കോഡ് കളക്ഷൻ നേടി ആദ്യ ദനം കഴിഞ്ഞ എമ്പുരാൻ രണ്ടാ ദിനത്തിലും മികച്ച മുന്നേറ്റുമുണ്ടാക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.