Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാറൂഖ് ഖാന്റെ ഭാര്യ...

ഷാറൂഖ് ഖാന്റെ ഭാര്യ കജോൾ അല്ലേ? പിന്നെ ഗൗരി എന്താണ് മന്നത്തിൽ; സംശയത്തെക്കുറിച്ച് വരുൺ ധവാൻ

text_fields
bookmark_border
When Varun Dhawan thought SRK and Kajol were married; recalled feeling ‘galat’ when Gauri opened the door at Mannat
cancel

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷാറൂഖ് ഖാനും കജോളും.ഇരുവരും ഒന്നിച്ചെത്തിയ'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ', കുച്ച് ഹോതാഹേ, മൈ നെയിം ഈസ് ഖാൻ തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഷാറൂഖാനെയും കജോളിനെയും കുറിച്ച് ചെറുപ്പകാലത്ത് തനിക്കുണ്ടായ ഒരു തെറ്റിദ്ധാരണയെക്കുറിച്ച് പറയുകയാണ് നടൻ വരുൺ ധവാൻ.

ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഷാറൂഖിന്റെ ഭാര്യ കജോൾ ആളാണെന്നായിരുന്നു തന്റെ വിചാരമെന്നും സിനിമകളിലൂടെയാണ് ആ ചിന്ത മനസിൽ കയറിയതെന്നും വരുൺ പറഞ്ഞു. എന്നാൽ ഒരിക്കൽ ഷാറൂഖ് ഖാന്റെ വീട്ടിൽവെച്ച് ഗൗരിയെ കണ്ടപ്പോൾ ആകെ ഞെട്ടിയെന്നും താരം കൂട്ടിച്ചേർത്തു.

'ഷാറൂഖ് ഖാനും കജോളും യഥാർഥ ജീവിതത്തിലും ഭാര്യയും ഭർത്താവുമാണെന്നായിരുന്നു കുട്ടിക്കാലത്ത് ഞാൻ വിചാരിച്ചത്.ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്ന സിനിമ കണ്ടതിന് ശേഷമായിരുന്നു ഇതു മനസിൽ കൂടിയത്. ഒരിക്കൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഷാറൂഖ് ഖാന്റെ വസതിയായ മന്നത്തിലേക്ക് പോയി. ഇതു സ്കൂളിൽ പഠിക്കുമ്പോഴാണ്.-വരുൺ തുടർന്നു

മന്നത്തിലെത്തി ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് ഗൗരിയായിരുന്നു. ഞാൻ ആകെ ഞെട്ടി. മന്നത്തിൽ ഞാൻ പ്രതീക്ഷിച്ചത് കജോളിനെയാണ്. വീട്ടിലെത്തിയതിന് ശേഷം അമ്മയോട് ഇക്കാര്യം പറഞ്ഞു. അമ്മയാണ് എന്റെ തെറ്റിദ്ധാരണ മാറ്റി തന്നത്.സിനിമയിൽ ഭാര്യ- ഭർത്താവായി അഭിനയിക്കുന്നവർ ‍ യഥാർഥ ദമ്പതികളല്ലെന്ന് അമ്മ പറഞ്ഞു മനസിലാക്കി തന്നു'- വരുൺ ധവാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kajolvarun dhawan
News Summary - When Varun Dhawan thought SRK and Kajol were married; recalled feeling ‘galat’ when Gauri opened the door at Mannat
Next Story