'ഞാൻ കണ്ട കാഴ്ചകളാണ് സ്വർഗം'- സഞ്ചാരികളെ മോഹിപ്പിച്ച് 'കൂൾ ബീഡി'
text_fields14 സംസ്ഥാനങ്ങൾ, 12 പട്ടണങ്ങൾ, 24ലധികം ഗ്രാമങ്ങൾ... ഒരു പാട്ട് ചിത്രീകരിക്കാൻ ഒരു സംഘം യുവാക്കൾ നടത്തിയ യാത്രയാണിത്. 28 ദിവസം കൊണ്ട് ഒരു സിനിമ ചിത്രീകരിക്കുന്ന സമയമെടുത്താണ് ഏഴ് മിനിട്ടുള്ള പാട്ട് ഇവർ പൂർത്തീകരിച്ചത്. രാജ്യത്തെ വിവിധ സംസ്കാരങ്ങളും ആചാരങ്ങളും തൊട്ടറിഞ്ഞ്, പ്രകൃതി സുന്ദര ദൃശ്യങ്ങളും കാലാവസ്ഥയും ആസ്വദിച്ചുള്ള യാത്രയാണ് ഈ സംഗീത വിഡിയോയിലുള്ളത്. ഏതൊരു കാഴ്ചക്കാരനെയും അമ്പരപ്പിക്കുന്ന ദൃശ്യ ചാരുതയോടെ 'കൂൾ ബീഡി എറൗണ്ട് ഇന്ത്യ' സംഗീത വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.
യാത്ര പോയാൽ ദുഃഖം വഴിയിൽ എവിടെയെങ്കിലും ഇറങ്ങിപ്പൊക്കോളും എന്ന തിരിച്ചറിവിൽ മനസ്സ് ശാന്തമാക്കാൻ പോകുന്ന ഒരു ചെറുപ്പക്കാരെൻറ സഞ്ചാരമാണ് വിഡിയോയുടെ പ്രമേയം. ജോധ്പുരിൽ പ്രദേശവാസികൾക്കൊപ്പം ചീട്ടുകളിച്ചും ജയ്സൽമീറിലെ കുളത്തിൽ ചാടിയും കാശിയിൽ റിക്ഷ ചവിട്ടിയും മഞ്ഞുമൂടിയ കശ്മീരിൽ ഫുട്ബാൾ കളിച്ചും വാടകക്കെടുത്ത ബുള്ളറ്റ് ലേയിലേക്ക് ഓടിച്ചുമെല്ലാമാണ് യാത്ര. പുരാതന നഗരങ്ങളും ചെറുഗ്രാമങ്ങളും മരുഭൂമിയും മഞ്ഞുമലയും പുണ്യസ്ഥലങ്ങളുമെല്ലാം പിന്നിട്ട് യാത്ര പൂർത്തിയാകുേമ്പാൾ അവനൊരു കാര്യം തിരിച്ചറിയുന്നു- 'ഞാൻ കണ്ട കാഴ്ചകളാണ് സ്വർഗം'.
അഭിനേതാവും മോഡലുമായ റാഷിൻ ഖാൻ ആണ് സംഗീത വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. 'താരാപഥങ്ങൾ ചേക്കേറുവാനായ്, ആകാശമേഘം തണലേകുവാനായ്' എന്നുതുടങ്ങുന്ന റഫീഖ് ഉമ്പാച്ചിയുെട വരികൾക്ക് സംഗീതം നൽകിയത് മിഹ്റാജ് ഖാലിദ് ആണ്. ആലാപനം യാസീൻ നിസാർ. സെക്കൻറുകൾ കൊണ്ട് മിന്നിമറിയുന്ന ഷോട്ടുകൾ ചിത്രീകരിച്ചിരിക്കുന്നത് ഡോൺ പോളും എഡിറ്റ് ചെയ്തത് സിയാൻ ശ്രീകാന്തുമാണ്. ഫൈസൽ ഫസിലുദ്ദിൻ സംവിധാനം ചെയ്ത 'കൂൾ ബീഡി എറൗണ്ട് ഇന്ത്യ' നിർമിച്ചിരിക്കുന്നത് റഹീം വാവൂർ ആണ്.
പാട്ടിെൻറ ചിത്രീകരണത്തിനിടെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാർഗിലിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ അണിയറപ്രവർത്തകർ അവിടെ കുടുങ്ങിപ്പോയിരുന്നു. അവിടെ നിന്നും നാട്ടിലെത്താൻ സംഘത്തെ സഹായിച്ചത് നടൻ ടൊവിനോ തോമസ് ആണ്. താരത്തിന് പ്രത്യേക നന്ദി പാട്ടിന് മുമ്പ് അറിയിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.