Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഉഭയജീവികള്‍...

ഉഭയജീവികള്‍ വംശനാശ ഭീഷണിയില്‍

text_fields
bookmark_border
ഉഭയജീവികള്‍ വംശനാശ ഭീഷണിയില്‍
cancel
camera_alt

ഡോ. സന്ദീപ്ദാസ് എടുത്ത ചോലക്കറുമ്പി തവളയുടെ ചിത്രം ഹോളിവുഡ് ലിയോനാര്‍ഡോ ഡികാപ്രിയോ

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍

തേഞ്ഞിപ്പലം: എണ്ണായിരത്തിലധികം ഉഭയജീവികള്‍ ലോകത്തിലുള്ളതില്‍നിന്ന് അഞ്ചിനങ്ങളെടുത്താല്‍ അതില്‍ കുറഞ്ഞത് രണ്ടിനങ്ങള്‍ വരെ വംശനാശ ഭീഷണി നേരിടുന്നവയാണെന്ന് പഠനം പറയുന്നു.

നട്ടെല്ലുള്ള ജീവികളില്‍ സസ്തനികളെയും (26.5 ശതമാനം), ഉരഗങ്ങളെയും (21.4 ശതമാനം), പക്ഷികളെയും (12.9 ശതമാനം) അപേക്ഷിച്ച് ഏറ്റവുമധികം (41 ശതമാനം) വംശനാശഭീഷണി നേരിടുന്ന ജീവി വിഭാഗവും ഉഭയജീവികളാണ്. കാലാവസ്ഥ വ്യതിയാനമാണ് ഈ ചെറുജീവികളെ ബാധിക്കുന്ന പ്രധാന പ്രശ്‌നമെന്നും പഠനം സൂചിപ്പിക്കുന്നു.

ഇതോടൊപ്പം തന്നെപരിസ്ഥിതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സംഘടനയായ ഐ.യു.സി.എന്‍ ചുവപ്പുപട്ടികയുടെ 2004ല്‍ പുറത്തിറങ്ങിയ ആദ്യ ആഗോള ഉഭയജീവി വിശകലനത്തിനുശേഷം 20 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള ആയിരത്തിലധികം വരുന്ന ഗവേഷകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി രണ്ടാം ആഗോള ഉഭയജീവി വിശകലന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.

ശുദ്ധജല സ്രോതസ്സുകളെയും നനവിനെയും ഈര്‍പ്പത്തെയും ഒക്കെ കാര്യമായി ആശ്രയിക്കുന്ന ഉഭയജീവികളെ അവരുടെ ചുറ്റുപാടുമുള്ള കാലാവസ്ഥയും അതിലെ നേരിയ വ്യത്യാസങ്ങളും കാര്യമായി ബാധിക്കും. ഇതിനാല്‍ ശുദ്ധജല സ്രോതസ്സുകളുടെ സൂചകരായിട്ടാണ് ഉഭയജീവികളെ കാണുന്നത്. ആവാസവ്യവസ്ഥയുടെ നാശവും ശോഷണവും അസുഖങ്ങളും ഉഭയജീവികളെ വംശനാശത്തിലേക്ക് നയിക്കുന്നുണ്ടെങ്കിലും അതിനേക്കാള്‍ ഒരുപാട് മുകളിലാണ് കാലാവസ്ഥ വ്യതിയാനം എന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

ഇനിയും ഇത് അവഗണിക്കാനാവില്ലെന്നും ബാക്കിയുള്ള പ്രദേശങ്ങളുടെയും അത് നിലനിര്‍ത്തുന്ന ജീവികളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടിയിരിക്കുന്നു എന്നും പഠനത്തിന് നേതൃത്വം നല്‍കിയ ജെന്നിഫര്‍ സ്വാന്‍ഡ്ബൈ അഭിപ്രായപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:extinctionAmphibians
News Summary - Amphibians under threat of extinction
Next Story