പശ്ചിമഘട്ടത്തിലെ ബാൾസം സസ്യങ്ങൾ വംശനാശഭീഷണിയിൽ
text_fieldsകട്ടപ്പന: പരിസ്ഥിതി നാശത്തിെൻറ ആദ്യ ഇരകളായി മാറുകയാണ് പശ്ചിമഘട്ടത്തിലെ ബാൾസം സസ്യങ്ങൾ. കാലാവസ്ഥക്ക് അനുസരിച്ച് കിളിർത്തുവളർന്ന് പുഷ്പിച്ച് മണ്ണിലേക്ക് മടങ്ങുന്ന ഇവ പശ്ചിമഘട്ടത്തിലെ കാലാവസ്ഥ വ്യതിയാനത്തിെൻറയും പരിസ്ഥിതി നാശത്തിെൻറയും ആദ്യ ഇരകളാകുകയാണ്.
ഒരു പ്രദേശത്തെ പരിസ്ഥിതി നാശത്തിെൻറ തീവ്രത അറിയാൻ ആ പ്രദേശത്തെ ബാൾസങ്ങളുടെ കണക്കെടുത്താൽ മതി. പശ്ചിമഘട്ട മലനിരകളിലെ ഈർപ്പമുള്ള പാറക്കെട്ടുകളും നിർച്ചോലകളും അരുവികളും അത്യപൂർവ ബാൾസങ്ങളുടെ സംഗമഭൂമിയായിരുന്നു. കൈയേറ്റങ്ങളുടെയും പ്രകൃതിചൂഷണത്തിെൻറയും കാലാവസ്ഥ വ്യതിയാനത്തിെൻറയും ഫലമായി പശ്ചിമഘട്ടത്തിൽ ഇവ ഇന്ന് കടുത്ത വംശനാശ ഭീഷണിയാണ് നേരിടുന്നത്. ഒട്ടേറെയിനങ്ങൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. പെരുമഴക്കാലം ഇവക്ക് സുവർണകാലമാണ്. നനഞ്ഞ പാറക്കെട്ടുകളിലും നീർച്ചോലകളിലും അരുവികളുടെ തീരങ്ങളിലും ഇപ്പോൾ ആയിരക്കണക്കിന് ബാൾസങ്ങൾ കിളിർക്കാൻ ആരംഭിച്ചിട്ടുണ്ട്.
ലോകത്തൊട്ടാകെ 900 ഇനം ബാൾസങ്ങൾ ഉണ്ട്. അതിൽ 89 ഇനം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. ഇതിൽ 60 ഇനവും ഹൈറേഞ്ചിലെ നനഞ്ഞ പാറക്കെട്ടുകളിലും മരങ്ങളിലും തഴച്ചുവളരുന്നവയാണ്. ആനമല, മീശപ്പുലിമല, കൊളുക്കുമല, മൂന്നാർ, ഇരവികുളം, മതികെട്ടാൻചോല എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന പത്തോളം ഇനം ബാൾസങ്ങൾ വംശനാശ ഭീഷണിയിലാണ്. ഇവയിൽ ഇംപേഷ്യൻസ് മൂന്നാറൻസ്, ഇംപേഷ്യൻസ് പല്ലിടി, ഇംപേഷ്യൻസ് ഓർക്കിയോയിൻസ്, ഫ്ലോറ എന്നിവ കടുത്ത നാശഭീഷണിയാണ് നേരിടുന്നതെന്ന് പാലാ സെൻറ് തോമസ് കോളജിലെ സസ്യശാസ്ത്രവിഭാഗം തലവനും പരിസ്ഥിതിപ്രവർത്തകനുമായ ഡോ.ജോമി അഗസ്റ്റിൻ പറഞ്ഞു. മിക്ക നിറങ്ങളിലും ബാൾസം പൂക്കൾ കാണപ്പെടുന്നുണ്ട്. ഏവരെയും ആകർഷിക്കുന്നതാണ് ഇവയുടെ പൂക്കളുടെ മനോഹാരിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.