![Plastic Waste in Sea Plastic Waste in Sea](https://www.madhyamam.com/h-upload/2021/11/10/1270368-covid-19-pandemic-generate-eight-million-tonnes-of-plastic-waste.webp)
കോവിഡ് മഹാമാരി ഇതുവരെ ബാക്കിവെച്ചത് 80 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം; 25,000 ടൺ സമുദ്രത്തിലെത്തിയെന്ന്
text_fieldsന്യൂയോർക്ക്: കോവിഡ് മഹാമാരി ആഗോളതലത്തിൽ ഇതുവരെ സൃഷ്ടിച്ചത് 80ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം. ഇതിൽ 25,000 ടണ്ണിലധികം മാലിന്യം സമുദ്രത്തിലെത്തിയതായും പഠനത്തിൽ കണ്ടെത്തി.
നാഷനൽ അക്കാദമി ഓഫ് സയൻസസിന്‍റെ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കണക്കുകൾ. സമുദ്രത്തിലെത്തിയ മാലിന്യത്തിന്‍റെ ഭൂരിഭാഗവും മൂന്നുനാലുവർഷത്തിനുള്ളിൽ ബീച്ചുകളിൽ അടിഞ്ഞുകൂടുമെന്നും പഠനത്തിൽ പറയുന്നു. കടലിലെത്തിയ മാലിന്യത്തിന്‍റെ ഒരു ഭാഗം ഉൾക്കടലിലേക്ക് പോകും. ഇവ പിന്നീട് ആർട്ടിക് സമുദ്രത്തിൽ അടിഞ്ഞുകൂടുമെന്നും പഠനത്തിൽ പറയുന്നു.
കോവിഡ് മഹാമാരി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപഭോഗം വർധിപ്പിച്ചു. ഫേസ് മാസ്കുൾ, ഗ്ലൗസുകൾ, മുഖാവരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ലോകത്ത് രൂക്ഷമായ പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി കോവിഡ് കാലഘട്ടത്തിൽ ഉയർന്നുവെന്നും അവർ പറയുന്നു.
മഹാമാരി സമയത്ത് ഉൽപ്പാദിപ്പിക്കുന്ന അധിക പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ 90 ശതമാനവും ആശുപത്രികളിൽനിന്നാണ്. 7.6 വ്യക്തികളിൽനിന്നും 4.7 ശതമാനം പാക്കേജിങ് ഉൾപ്പെടെയുള്ളവരിൽനിന്നാണെന്നും പഠനത്തിൽ പറയുന്നു.
ആശുപത്രി മാലിന്യം സംസ്കരിക്കാൻ പാടുപെടുന്നു. ഇതിൽ പി.പി.ഇ കിറ്റ് പോലുള്ളവ പുനരുപയോഗത്തിന് വിധേയമാക്കാൻ കഴിയുന്നില്ലെന്നും പറയുന്നു. വികസ്വര രാജ്യങ്ങളിൽ മാലിന്യ സംസ്കരണ മാനേജ്മെന്റ് അത്യാവശ്യമാണ്. തെറ്റായി കൈകാര്യം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ പകുതിയും ഏഷ്യയിൽ നിന്നാണ്. ഇതിൽ 70 ശതമാനവും നദികളിലൂടെ സമുദ്രത്തിലേക്ക് എത്തിയതായും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ആഗോളതലത്തിൽ 2020ൽ മാത്രം 15,60,000 ഫേസ് മാസ്കുകൾ സമുദ്രത്തിലെത്തി. മെഡിക്കൽ -പ്ലാസ്റ്റിക് മാലിന്യം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത് യു.എസിലാണെന്നും എന്നാൽ ഇവ ശരിയായ രീതിയിൽ ഇവിടെ സംസ്കരിക്കുന്നതിനാൽ വലിയ മാലിന്യപ്രശ്നം ഇല്ലാതാകുന്നുെണ്ടന്നും ന്യൂയോർക്ക് സിറ്റിയിലെ എൻ.വൈ.യു ലാങ്കോൺ ഹെൽത്തിലെ ഗവേഷകയായ കസാൻഡ്ര തീൽ പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.