മഴ ശക്തിയാർജിച്ചു; അണക്കെട്ടുകളിൽ 48% ജലം
text_fieldsമൂലമറ്റം: ഏതാനും ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴയിൽ വൈദ്യുതി വകുപ്പിന്റെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന് തുടങ്ങി. സെപ്റ്റംബർ ഒന്നിന് 35 ശതമാനമായിരുന്നു ജലമെങ്കിൽ വ്യാഴാഴ്ച ആയപ്പോഴേക്കും 48 ശതമാനത്തിലെത്തി. ഇത്രയും ജലം ഉപയോഗിച്ച് 1967.59 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം.
കഴിഞ്ഞ വർഷം ഇതേസമയം വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ 82 ശതമാനം ജലം അവശേഷിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 36 ശതമാനം ജലമാണുള്ളത്. പമ്പ -53, ഷോളയാർ -96, ഇടമലയാർ -52, കുണ്ടള -97, മാട്ടുപ്പെട്ടി -62, കുറ്റ്യാടി - 61, തര്യോട് -73, പൊൻമുടി -68, നേര്യമംഗലം -49, പൊരിങ്ങൽ -48, ലോവർപെരിയാർ -48 എന്നിങ്ങനെയാണ് മറ്റ് ഡാമുകളിലെ ജലനിരപ്പ്. കാലവർഷം ഗണ്യമായി കുറഞ്ഞതാണ് ഡാമുകളിലെ ജലനിരപ്പ് കുറയാൻ കാരണം. ജൂൺ ഒന്ന് മുതൽ വ്യാഴാഴ്ചവരെ ശരാശരി ലഭിക്കേണ്ടിയിരുന്നത് മഴ 2001.3 മില്ലീമീറ്റർ മഴയായിരുന്നു. ലഭിച്ചത് 1248 മില്ലീമീറ്റർ മഴ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.