പശ്ചിമ ഘട്ടം: കേരളവുമായി ഡിസംബർ മൂന്നിന് ചർച്ച
text_fieldsന്യൂഡൽഹി: കസ്തൂരി രംഗൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഭേദഗതികളോടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഡിസംബർ മൂന്നിന് കേരളത്തിെൻറ അഭിപ്രായങ്ങൾ തേടിയുള്ള അവസന വട്ട ചർച്ചകൾ നടക്കുമെന്നും മന്ത്രി യാദവ് ഡീൻ കുര്യാക്കോസ് എം.പിയെ അറിയിച്ചു.
2018 ഒക്ടോബർ മൂന്നിന് പുനഃപ്രസിദ്ധീകരിച്ച കരടു വിജ്ഞാപനത്തിെൻറ കാലാവധി 2021 ഡിസംബർ 31ന് അവസാനിക്കും. സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്നും സമർപ്പിച്ച നിർദേശങ്ങൾ പരിഗണനയിലാണ്. എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായ സമന്വയത്തിലൂടെ അന്തിമ വിജ്ഞാപനത്തിനു ശ്രമിക്കുന്നതിനൊപ്പം കരടു വിജ്ഞാപനത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിബന്ധനകൾ നിലനിൽക്കുമെന്നും മന്ത്രി മറുപടി നൽകി. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.