ഒാഡിറ്റ് റിപ്പോർട്ട്: ബേക്കറികളിൽ പരിശോധനയില്ലെന്ന് കണ്ടെത്തൽ
text_fieldsമനാമ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന മിക്ക ബേക്കറികളിലും ഖുബൂസ് കടകളിലും പരിശോധന കള്‍ നടക്കുന്നില്ലെന്ന് നാഷണല്‍ ഓഡിറ്റ് സമിതിയുടെ കണ്ടെത്തല്‍. വ്യാപാര-വ്യവസായ^ടൂറിസം മന്ത്രാലയമാണ് ആവശ്യമ ായ പരിശോധനകള്‍ നടത്തേണ്ടത്. എന്നാല്‍ നാല് വര്‍ഷത്തിലധികമായി പരിശോധന നടക്കാത്ത ബേക്കറികളും ഖുബൂസ് കടകളുമു ണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.
2014 മാര്‍ച്ച് മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 25 ശതമാനം സ്ഥാപനങ്ങളിൽ മാത്രമാണ് പേരിന് പരിശോധന നടത്തിയിട്ടുള്ളത്. കൃത്യമായ സമയങ്ങളില്‍ നടപടി ഇല്ലാത്തത് സബ്സിഡിയുള്ള ഗോതമ്പുപൊടിയിൽ കൃത്രിമം കാണിക്കാനും നിര്‍ദേശിക്കപ്പെട്ട വില നിലവാരം പാലിക്കാതിരിക്കാനും ഇടയാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ പ്രവര്‍ത്തന രഹിതമായ 80 ബേക്കറികള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗോതമ്പു പൊടി സബ്സിഡി നല്‍കിക്കൊണ്ടിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവ പ്രവര്‍ത്തിക്കുന്നതായാണ് മന്ത്രാലയ രേഖകളിലുള്ളത്. അനര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നതിന് ഇത് കാരണമായി.
മതിയായ അളവിൽ ഗോതമ്പുപൊടി ലഭ്യമാക്കാന്‍ ബഹ്റൈന്‍ മില്‍സ് കമ്പനിക്ക് കഴിയില്ലെന്ന്
മനാമ: രാജ്യത്ത് ആവശ്യമുള്ള ഗോതമ്പുപൊടി ലഭ്യമാക്കാന്‍ ബഹ്റൈന്‍ മില്‍സ് കമ്പനിക്ക് കഴിയില്ലെന്ന് നാഷനല്‍ ഓഡിറ്റ് കോര്‍ട്ട് റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്രാദേശിക വിപണിക്ക് ആവശ്യമായ, സര്‍ക്കാര്‍ സബ്സിഡിയുള്ള ഗോതമ്പുപൊടി ലഭ്യമാക്കുന്നതിനുള്ള കരാറാണ് കമ്പനി ഏറ്റെടുത്തത്. ഇവരുടെ ദൈനംദിന ഉല്‍പാദന ശേഷി 93 ടണ്ണാണ്. ആവശ്യമുള്ള ഗോതമ്പുപൊടിയുടെ 23 ശതമാനം മാത്രമാണിത്. കമ്പനി ഉപകരണങ്ങളും സംവിധാനങ്ങളും പഴയതാണെന്നും അതിനാലാണ് ഉല്‍പാദന കമ്മിയെന്നും കരുതുന്നു. അതിനാല്‍ അടുത്ത വര്‍ഷം ഇവർക്ക് ഓര്‍ഡര്‍ ലഭിക്കുകയില്ലെന്നാണ് സൂചന.
അര്‍ഹതയില്ലാത്തവര്‍ക്ക് മുനിസിപ്പല്‍ ഫീസില്‍ ഇളവ് നല്‍കി
മനാമ: അര്‍ഹതയില്ലാത്തവര്‍ക്ക് മുനിസിപ്പല്‍ ഫീസില്‍ ഇളവ് നല്‍കിയതായി നാഷനല്‍ ഓഡിറ്റ് കോര്‍ട്ട് കണ്ടെത്തല്‍. രാജ്യത്തെ നാല് മുനിസിപ്പാലിറ്റികളിലും അനര്‍ഹര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ചിലര്‍ക്ക് പൂര്‍ണമായും ചിലര്‍ക്ക് ഭാഗികമായുമാണ് ഇളവ് ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.