ശമ്പള കുടിശ്ശിക: പ്രതിഷേധവുമായി വീണ്ടും തൊഴിലാളികൾ
text_fieldsമന്ത്രാലയം അനുവദിച്ച പണം ഉപയോഗിച്ച് കമ്പനി നിരവധി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഇതിനകം കൊടുത്തു തീർത്ത ിട്ടുണ്ട്.
മനാമ: ശമ്പള കുടിശ്ശികയിൽ മനംമടുത്ത നിർമാണക്കമ്പനി തൊഴിലാളികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരു വിലിറങ്ങി. ഏതാണ്ട് 150ലേറെ വരുന്ന ‘ജി.പി.സെഡ് കമ്പനി’യിലെ തൊഴിലാളികളാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ഇവർ ആരോപിച്ചു. ഇവരിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികളുണ്ട്.
ശമ്പളമില്ലാതെ പലരും ദുരിതത്തിലാണ്. സിത്രയിലെ ലേബർ ക്യാമ്പിൽ നിന്ന് സായിദ് ടൗണിലെ തൊഴിൽ, സാമൂഹിക വികസ മന്ത്രാലയത്തിൽ കൂട്ടമായെത്തി തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനായിരുന്നു തൊഴിലാളികൾ പദ്ധതിയിട്ടത്. എന്നാൽ ഇത് പൊലീസ് അനുവദിച്ചില്ല. സംഘടിച്ച് നീങ്ങുന്നതിന് പകരം പ്രതിഷേധക്കാരുടെ പ്രതിനിധികളായി അഞ്ചുപേരെ മന്ത്രാലയത്തിലേക്ക് കൊണ്ടുപോകാൻ പൊലീസ് തയാറായി. പ്രതിസന്ധി നിലനിൽക്കുന്ന സ്ഥാപനത്തിൽ, ചിലർക്ക് കുടിശ്ശിക ലഭിക്കുകയും അവർ മറ്റുജോ ലികൾ തേടി പോവുകയും ചെയ്തിട്ടുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. അധികൃതരെയും എംബസികളെയും തങ്ങളുടെ പ്രശ്നങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് മന്ത്രാലയത്തിന് ബോ ധ്യമുണ്ടെന്ന് അണ്ടർ സെക്രട്ടറി സബാഹ് അദ്ദൂസരി പ്രാദേശിക പത്രത്തോട് പറഞ്ഞു. ഇൗ വിഷയം കമ്പനി അധികൃതരുമായി ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ 1,500ഒാളം തൊഴിലാളികൾക്ക് ശമ്പളക്കുടിശ്ശിക ലഭിക്കാനുണ്ടായിരുന്നു. അത് ഇപ്പോൾ 200 ആയി കുറഞ്ഞിട്ടുണ്ട്. ഇതും ഉടൻ പരിഹരിക്കും. ^അദ്ദേഹം അറിയിച്ചു. പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗര വികസന മന്ത്രാലയം അനുവദിച്ച പണം ഉപയോഗിച്ച് കമ്പനി നിരവധി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഇതിനകം കൊടുത്തു തീർത്തിട്ടുണ്ട്. ജി.പി.സെഡും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും തമ്മിലുള്ള സംയുക്ത ബാങ്ക് എക്കൗണ്ടിലേക്കാണ് ഇൗ പണം നൽകിയിരുന്നത്. തങ്ങൾ ചെയ്തുതീർത്ത പ്രൊജക്ടുകളുടെ പണം യഥാസമയം ലഭിക്കാത്തതാണ് ശമ്പള കുടിശ്ശികക്ക് കാരണമെന്നാണ് നേരത്തെ കമ്പനി അധികൃതർ പറഞ്ഞിരുന്നത്. ഇൗ വിഷയത്തിൽ മുമ്പും പലതവണ തൊഴിലാളികൾ സംഘടിതമായി പ്രതിഷേധം അറിയിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.