വിസ വിൽപന റാക്കറ്റുകൾക്കെതിരെ ശക്തമായ നടപടിയെന്ന് എൽ.എം.ആർ.എ
text_fieldsമനാമ: തൊഴിൽ വിസ വിൽക്കുന്ന റാക്കറ്റുകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അത ോറിറ്റി (എൽ.എം.ആർ.എ) വ്യക്തമാക്കി. വിസ വിൽപനക്കുവേണ്ടി കൊമേഴ്യൽ രജിസ്ട്രേഷൻ (സി.ആർ) നടത്തുന്നവരെ നിയമത്തിനുമു ന്നിലെത്തിക്കുമെന്ന് എൽ.എം.ആർ.എ നിയമ ഉപദേഷ്ടാവ് മുഹമ്മദ് അൽ ബുസുമെയ്ദ് വ്യക്തമാക്കി. 138 സി.ആറുകൾ കൈവശം വെച്ച വനിതയെ ഇൗയടുത്ത് ഒരു വർഷം തടവുശിക്ഷക്ക് വിധിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. കടലാസുസ്ഥാപനങ്ങളുണ്ടാക്കി വിസ സംഘടിപ്പിക്കുകയാണ് ഇവർ ചെയ്തത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് മൊത്തം 24 സ്ഥാപന ഉടമകൾക്ക് കഴിഞ്ഞ ദിവസം ജയിൽ ശിക്ഷ ലഭിച്ചിരുന്നു. ലോവർ ക്രിമിനൽ കോടതിയാണ് ഇവർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ആറുമാസം മുതൽ ഒരു വർഷം വരെയാണ് ശിക്ഷ കാലാവധി. വൻ പിഴയും വിധിച്ചിട്ടുണ്ട്.
ചിലർക്ക് 1,000 ദിനാർ പിഴയിട്ടപ്പോൾ മറ്റു ചിലർക്ക് 91,000 ദിനാർ വരെ പിഴ അടക്കേണ്ടി വരും. ആവശ്യമില്ലാതിരുന്നിട്ടും നിരവധി പ്രവാസി തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ് ഇവർ സൂക്ഷിച്ചതായി വ്യക്തമായതിനെ തുടർന്നാണ് നടപടി. ഇവരുടെ സി.ആർ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധിച്ച ശേഷം പരാതി നൽകുകയായിരുന്നു. കരിഞ്ചന്തയിൽ വിസ വിൽപന നടത്തുന്ന സംഘവും കഴിഞ്ഞ ദിവസം അറസ്റ്റിലായിട്ടുണ്ട്. 14പേരാണ് പിടിയിലായത്. ഇവരിൽ സ്വദേശികളും ഏഷ്യൻ വംശജരുമാണുള്ളത്. സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത് വിസ വൻ വിലക്ക് വിൽക്കുകയാണ് ഇവരുടെ രീതിയെന്ന് ആൻറി കറപ്ഷൻ ആൻറ് ഇക്കണോമിക് ആൻറ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. 1,500 ദിനാർ വരെയാണ് പ്രവാസികൾ ഒാരോ വിസക്കും നൽകിയിരുന്നത്. ഇത്തരം ചതിയിൽ നിന്ന് മോചനം നേടാനായി കഴിഞ്ഞ വർഷം ജൂലൈയിൽ എൽ.എം.ആർ.എ ‘െഫ്ലക്സി വർക് പെർമിറ്റ്’ കൊണ്ടുവന്നിട്ടും പലരും തട്ടിപ്പിന് ഇരയാകുന്നുണ്ട്. നിലവിൽ 13,000 പ്രവാസികൾ ഇൗ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത് ബഹ്റൈനിലെ നിയമാനുസൃത താമസക്കാരായി മാറിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.