ചികിത്സ പിഴവുകളിൽ സുതാര്യ അന്വേഷണമെന്ന് എൻ.എച്ച്.ആർ.എ
text_fieldsമനാമ: രാജ്യത്ത് ചികിത്സ പിഴവുകൾ സംബന്ധിച്ച പരാതികൾ ഏറെയും ഉയർന്നത് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരായാണെന്ന് റിപ്പോർട്ട്. ഇൗ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് 147 പരാതികളാണ് ഉയർന്നത്. മുൻ വർഷം ഇത് 237 ആയിരുന്നു. പൊതുസ്ഥാപനങ്ങൾക്കെതിരെ 51 പരാതികൾ മാത്രമാണുണ്ടായത്. പോയ വർഷം ഇത് 94 ആയിരുന്നു. ഒക്ടോബറിന് ശേഷം ലഭിച്ച പരാതികൾ അന്വേഷിച്ചുവരുന്നതായി ദേശീയ ആരോഗ്യകാര്യ നിയന്ത്രണ അതോറിറ്റി (എൻ.എച്ച്.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഡോ.മറിയം അൽ ജലാഹിമ പ്രാദേശിക പത്രത്തോട് പറഞ്ഞു.
2010 മുതൽ ഇൗ നിലക്കുള്ള 1,163 പരാതികളിൽ അന്വേഷണം നടന്നിട്ടുണ്ട്. ഇൗ വർഷം ലഭിച്ച പരാതികളിൽ 101 എണ്ണം ഡോക്ടർമാർക്കെതിരെയാണ്. 32 എണ്ണം സൗകര്യങ്ങൾ സംബന്ധിച്ചും ബാക്കിയുള്ളവ നഴ്സുമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയവർക്കെതിരെയുമാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഒരുപോലെ ഏറ്റവുമധികം പരാതി ഉയർന്നത് ഗൈനക്കോളജി വിഭാഗത്തിലാണ്. ഡെൻറൽ, ഇേൻറ ണൽ മെഡിസിൻ വിഭാഗങ്ങൾക്കെതിരായും പരാതികൾ കൂടുതലായി വന്നു. ചികിത്സ പിഴവ് വ്യക്തമായ കേസുകളിൽ അച്ചടക്ക നടപടി സ്വീകരിച്ചതായി ഡോ.ജലാഹിമ വ്യക്തമാക്കി. തീരുമാനത്തിനെതിരെ അപ്പീൽ നൽകാനുള്ള അവകാശം പ്രതിസ്ഥാനത്തുള്ളവർക്കുണ്ടാകും.
ഇൗ വർഷം അഞ്ചുശതമാനം കേസുകൾ മാത്രമാണ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയത്. ആരോഗ്യ സംവിധാനങ്ങൾ വഴി രോഗികൾ ദുരിതം അനുഭവിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡോ.ജലാഹിമ പറഞ്ഞു. ഇത്തരം സംഭവങ്ങൾ മനുഷ്യ ജീവൻ തന്നെ നഷ്ടപ്പെടാൻ ഇടയാക്കും.രോഗികളുടെ സാമ്പത്തികാവസ്ഥയെ ബാധിക്കും. ആരോഗ്യമേഖലയിലുള്ള വിശ്വാസം നഷ്ടപ്പെടാനും കാരണമാകും. ഇൗ രംഗം സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണ്. അന്വേഷണം നടക്കുന്ന വേളയിൽ പരാതിക്കാരുടെയും കുറ്റാരോപിതരുടെയും അവകാശങ്ങൾ മാനിക്കാറുണ്ട്. സുതാര്യമായ അന്വേഷണം ഉറപ്പാക്കുകയും ചെയ്യും. ഇൗ രംഗത്ത് എൻ.എച്ച്.ആർ.എ വഹിക്കുന്ന പങ്ക് സംബന്ധിച്ച് ജനം കൂടുതൽ ബോധവാൻമാരാണ്. ഇതാണ് പരാതികളുടെ എണ്ണം വ്യക്തമാക്കുന്നത്. ^അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.