പുതുവത്സരാഘോഷം: ശല്യമുണ്ടാക്കുന്ന വാഹനങ്ങൾ ഒരുമാസം തടഞ്ഞുവെക്കും
text_fieldsമനാമ: പുതുവവത്സര ദിനാഘോഷ വേളയിൽ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമ െന്ന് ട്രാഫിക് അതോറിറ്റി ഡയറ്ക്ടര് ശൈഖ് അബ്ദുറഹ്മാന് ബിന്‍ അബ്ദുല്‍ വഹാബ് ആല്‍ ഖലീഫ വ്യക്തമാക്കി. ഗത ാഗത സുരക്ഷ ശക്തമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തും. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ഒരു മാസത്തേക്ക് റോഡിലിറക്കുന്നതിന് നിരോധിക്കുകയും ചെയ്യും.
വാഹനമോടിക്കുന്ന മുഴുവൻ ആളുകളും റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. വാഹനങ്ങളില്‍ നിന്ന് അസ്വാഭാവിക ശബ്ദമുണ്ടാക്കുകയോ റോഡില്‍ തടസമുണ്ടാക്കുകയോ ചെയ്താല്‍ ഒരുമാസത്തേക്ക് സസ്പെന്‍ഷന്‍ ബാധകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ദിനാഘോഷ വേളയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ 50 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. ഇതിെൻറ ഡ്രൈവര്‍മാർക്കെതിരെ നടപടി സ്വീകരിക്കും. അമിതവേഗത, റോഡിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസങ്ങൾ, സിഗ്നലുകൾ അവഗണിക്കൽ, അനുവാദമില്ലാത്ത റേസിങ് തുടങ്ങിയവയൊന്നും ആഘോ ഷത്തിെൻറ പേരിൽ അനുവദിക്കുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.