ബഹ്റൈനിലെ ആദ്യ മജ്ജ മാറ്റിവെക്കൽ വിജയകരം
text_fieldsമനാമ: ബഹ്റൈനിലെ ആദ്യ മജ്ജ മാറ്റിവെക്കൽ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്നു. ബഹ്റൈനിയായ ഖാലി ദ് അഹ്മദ് എന്നയാൾക്കാണ് കഴിഞ്ഞ മാസം മജ്ജ മാറ്റിവെക്കൽ നടത്തിയത്. ഇയാളിപ്പോൾ പൂർണ ആരോഗ്യവാനാണെന്നാണ് വ ിവരം. അർബുദം, സിക്കിൾ സെൽ അനീമിയ, താലസീമിയ പോലുള്ള അസുഖങ്ങൾ ഉള്ളവർ ഇനി ചികിത്സക്കായി വിദേശത്തേക്ക് പോകേണ്ടി വരില്ല എന്നാണ് ഇൗ മുന്നേറ്റം സൂചിപ്പിക്കുന്നത്. കിങ് ഹമദ് ഒാേങ്കാളജി സെൻററും തുർക്കിയിലെ എർസിയസ് യൂനിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചതോടെ, ബഹ്റൈൻ മജ്ജ മാറ്റിവെക്കലിന് അന്താരാഷ്ട്ര അംഗീകാരമുള്ള രാജ്യമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഹറഖിലെ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ മേജർ ജനറൽ ഡോ.ശൈഖ് സൽമാൻ ബിൻ അതിയതുല്ല ആൽ ഖലീഫയും ഡയറക്ടർ ഡോ. എലിയ ഫാദിലും ചേർന്ന നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. നിലവിൽ ഇൗ പ്രക്രിയക്കായി ആശുപത്രിയിൽ 10 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്.
അത് ബഹ്റൈനിലെ ആവശ്യങ്ങൾക്ക് ധാരാളമാണ്. ഭാവിയിൽ ഗൾഫിലെ തന്നെ മജ്ജ മാറ്റിവെക്കൽ രംഗത്തെ മികവിെൻറ കേന്ദ്രമായി ആശുപത്രിയെ മാറ്റാനാണ് പദ്ധതിയിടുന്നത്. അടുത്ത ദിവസങ്ങളിൽ രണ്ടു ബഹ്റൈനികൾക്ക് കൂടി മജ്ജ മാറ്റിവെക്കൽ നടത്താൻ തയാറെടുക്കുകയാണ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ. ബഹ്റൈനിൽ ധാരാളമായി കണ്ടുവരുന്ന പാരമ്പര്യ രോഗമായ സിക്കിൾ സെൽ അനീമിയ ബാധിതർക്ക് പുതിയ സേവനം ഏറെ ഉപകാരപ്പെടും. രാജ്യത്ത് ഇൗ രോഗാവസ്ഥയുള്ള 8,664 പേരുണ്ടെന്നാണ് കണക്ക്. ഇപ്പോൾ വിദേശത്ത് ഇൗ ചികിത്സക്ക് പോകുന്നവർക്ക് മജ്ജ വാറ്റിവെക്കൽ നടത്തണമെങ്കിൽ ചുരുങ്ങിയത് മൂന്നുമാസമെങ്കിലും അവിടെ തങ്ങേണ്ടി വരുന്നുണ്ട്. മാത്രവുമല്ല തുടർ ചികിത്സക്കായി ഇടക്കിടെ വീണ്ടും പോകേണ്ടി വരും. ഇൗ പ്രശ്നങ്ങളെല്ലാം പുതിയ നേട്ടത്തോടെ പരിഹരിക്കപ്പെടുകയാണ്. അതുവഴി രോഗികൾക്കും സർക്കാറിനും വലിയ സാമ്പത്തിക ലാഭവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.