പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം: നിരാശയോടെ ബഹ്റൈൻ പ്രതിനിധികൾ
text_fieldsമനാമ: ഉത്തർപ്രദേശിലെ വാരാണസിയിൽ ആരംഭിച്ച പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം രണ്ടാംദിനത്തിൽ ബഹ്റൈനിൽ നിന്ന് പെങ്കടുത്തത് 25ഒാളം ഇന്ത്യൻ പ്രവാസികൾ. എന്നിരുന്നാലും കാര്യമായി ചർച്ചകളിൽ സംബന്ധിക്കാൻ കഴിയാത്തതിെൻറയ ും തങ്ങളുടെ വിഷയങ്ങൾക്ക് പരിഗണന ലഭിക്കാത്തതിെൻറയും നിരാശയിലാണ് ബഹ്റൈൻ പ്രതിനിധി സമൂഹം. ആദ്യദിവസത്തിൽ നിന്ന് ഭിന്നമായി ഇന്നലെ ആകെ പ്രതിനിധികളുടെ എണ്ണത്തിലും വർധന ഉണ്ടായതായും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം പരിപാടിയുടെ ശോഭ കൂട്ടിയതായും ബഹ്റൈൻ പ്രതിനിധികൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ പ്രവാസി സമൂഹത്തിനായുള്ള പ്രത്യേക പ്രഖ്യാപനങ്ങളോ, പാക്കേജുകളോ പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശപ്പെടേണ്ടിവന്നതായും ബഹ്റൈൻ പ്രതിനിധികൾ വ്യക്തമാക്കി.
ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾ തങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയുമായാണ് വാരാണസിയിൽ എത്തിയതെങ്കിലും ആദ്യരണ്ടുദിവസങ്ങളിലും നിരാശയായിരുന്നു ഫലം. ഇന്ന് നടക്കുന്ന പാനൽ ചർച്ചകളിൽ ബഹ്റൈൻ പ്രതിനിധികൾക്ക് അവസരം ലഭിക്കുമോ എന്നും ഉറ്റുനോക്കുന്നുണ്ട്. പാസ്പോർട്ടിലെ സർനെയിം ചേർക്കലുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കാർക്കശ്യത, വരാൻ പോകുന്ന എമിഗ്രേഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ, ബഹ്റൈനിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്ന തരത്തിൽ ചർച്ചയാകണമെന്നാണ് ബഹ്റൈനിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ ആഗ്രഹിച്ചിരുന്നത്.
അനൗപചാരികമായി ഇൗ കാര്യങ്ങൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങിെൻറ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വിഷയങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യപ്പെടാൻ കഴിയാത്ത വിഷമത്തിലാണ് പലരും. പ്രധാനമന്ത്രിയിൽ നിന്ന് ഗൾഫ് മേഖലയിലെ ഇന്ത്യൻ പ്രവാസികൾക്കായി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് കരുതിയെങ്കിലും നിരാശപ്പെേടണ്ടി വന്നതായും ചില ബഹ്റൈൻ പ്രതിനിധികൾ പറഞ്ഞു. പ്രതിസന്ധികൾ നേരിടുന്ന പ്രവാസി ഭാരതീയരുടെ പ്രശ്നപരിഹാരങ്ങൾക്ക് വേദിയാകേണ്ട പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം രാഷ്ട്രീയക്കസർത്തിെൻറ വേദിയാകുന്നതാണ് കാണേണ്ടി വന്നതെന്ന് കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വരാൻ പോകുന്ന പാർലമെൻറ് ഇലക്ഷെൻറ കാമ്പയിൻ പോലെയാണ് സമ്മേളനത്തിലെ കാഴ്ചകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘകാലം പ്രവാസിയായി കഴിഞ്ഞശേഷം നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ കാര്യത്തിലോ അവർക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങളുടെ കാര്യത്തിലോ സമ്മേളനത്തിൽ ചർച്ച ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.