പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം: ചോദ്യങ്ങൾ ഉന്നയിച്ച് ബഹ്റൈൻ പ്രവാസി പ്രതിനിധികൾ
text_fieldsമനാമ: ഉത്തർപ്രദേശിലെ വാരാണസിയിൽ ആരംഭിച്ച പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനം സമാപിച്ചപ്പോൾ, ബഹ്റൈനിൽ നിന്നുള ്ള പ്രവാസികൾ വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചു. ചോദ്യോത്തര സെഷന് ചുരുങ്ങിയ സമയം മാത്രം ഉള്ളതിനാൽ ചോ ദ്യങ്ങൾ എഴുതി നൽകാനുള്ള അധികൃതരുടെ നിർദേശം പ്രതിനിധികൾ പ്രയോജനപ്പെടുത്തുകയായിരുന്നു. ബഹ്റൈൻ പ്രവാസി സമൂഹ ത്തിെൻറ വിവിധ വിഷയങ്ങളാണ് ഉന്നയിക്കപ്പെട്ടത്. കാലങ്ങളായി ഇന്ത്യൻ ഗവൺമെൻറിെൻറ ശ്രദ്ധയിൽപ്പെടുത്ത ിയിട്ടുള്ള വിഷയങ്ങളായിരുന്നു ഇവയിൽ പലതും.
എന്നാൽ പ്രവാസികളുടെ വിഷയങ്ങൾക്ക് ലഭിക്കുന്ന പതിവ് അവഗണന കാരണം ഇവ ആവർത്തിച്ച് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചുക്കൊണ്ടിരിക്കുന്നു.
എന്നാൽ പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിെൻറ ഇൗ വർഷത്തെ പതിപ്പിലെ ‘ഉത്സാഹമില്ലായ്മ’യിൽ പ്രതിനിധികൾ ഉന്നയിച്ച വിഷയങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കകൾ നിറഞ്ഞ് നിൽക്കുന്നുമുണ്ട്. . പ്രവാസി സമൂഹത്തിെൻറ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ പ്രവാസികളുടെ ജീവിത, അതിജീവന പ്രശ്നങ്ങൾ സ്പർശിക്കാതെ നടന്ന സേമ്മളനമാണിതെന്ന ആേക്ഷപം ശക്തമായിരുന്നു. എന്നിരുന്നാലും തങ്ങളുടെ ചോദ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കാനും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും ബഹ്റൈനിൽ നിന്നുള്ള 25 ഒാളം പ്രതിനിധികൾ ഏറെ പ്രയത്നിച്ച കാഴ്ചയായിരുന്നു സമ്മേളനത്തിൽ കണ്ടത്.
ആദ്യദിവസങ്ങളിൽ വഴിപാട് പരിപാടികളും സെഷനുകളുമായിരുന്നു നടന്നത് എങ്കിലും സമാപന ദിവസം ചോദ്യങ്ങൾ ഉന്നയിക്കാൻ ചിലർക്കെങ്കിലും അവസരം ലഭിച്ചു. പാസ്പോർട്ടിലെ സർനെയിം ചേർക്കലുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കാർക്കശ്യത, വരാൻ പോകുന്ന എമിഗ്രേഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ, ബഹ്റൈനിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾ സമ്മേളനത്തിെൻറ ആദ്യദിവസം കേന്ദ്രസഹമന്ത്രി വി.കെ.സിങ്ങിെൻറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിെൻറ നേതൃത്വത്തിലാണ് അനൗപചാരികമായി പ്രതിനിധികൾ മന്ത്രിയോട് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് ബഹ്റൈനിൽ നിന്ന് ഉൾപ്പെടെ എയർഇന്ത്യ വരുന്ന ഏപ്രിലിന് മുന്നായി സർവീസുകൾ തുടങ്ങുമെന്ന് ഉറപ്പായതായി മന്ത്രി വി.കെ.സിങ്ങ് പ്രതിനിധികളോട് പറഞ്ഞു. ഇതിെൻറ ഭാഗമായി നടപടി ക്രമങ്ങൾ പുേരാഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ കേസുകളിൽ കുടുങ്ങി ബഹ്റൈനിലെ ജയിലുകളിൽ കഴിയുന്ന നിർധനരായ ഇന്ത്യൻ പ്രവാസികൾക്ക് നിയമ സഹായം നൽകുന്നതിന് ശക്തമായ ഇടപെടലുകൾ വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.
സുബൈർ കണ്ണൂർ, സുധീർ തിരുന്നല്ലത്ത്, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, എൻ.കെ.മാത്യു തുടങ്ങിയവർ ഇൗ ചോദ്യം ഉന്നയിച്ചു. കേസുമായി നടത്തിക്കാനുള്ള ഫണ്ട് ഇന്ത്യൻ കമ്യൂണിറ്റി വെൽെ^ഫയർ ഫണ്ടിൽ നിന്ന് ഇൗടാക്കാനുള്ള ശുപാർശയും കേസിൽ കുടുങ്ങിയവർക്ക് വക്കീലിനെ വച്ചുകൊടുക്കണമെന്നും ചെമ്പൻ ജലാൽ ആവശ്യപ്പെട്ടു. സൽമാനിയ ആശുപത്രിയിൽ കിടക്കുന്ന ശരീരം തളർന്ന് കിടക്കുന്ന നിർധനർക്ക് നാട്ടിൽ ചികിത്സ നൽകാനുള്ള സൗകര്യം നൽകണമെന്ന് സുധീർ തിരുന്നല്ലത്ത് ആവശ്യപ്പെട്ടു. പക്ഷാഘാതം, അപകടം എന്നിവയെ തുടർന്ന് ശരീരം ഭാഗികമായോ പൂർണ്ണമായോ തളർന്ന നിരവധി ഇന്ത്യക്കാർ ബഹ്റൈനിലെ ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ സത്വര നടപടികൾ ആവശ്യമാണ്. ഇന്ത്യയിൽ നിന്നുള്ള അനധികൃത റിക്രൂട്ട്മെൻറ് തടയണമെന്നും ആവശ്യമുയർന്നു. സമ്മേളനം പലപ്പോഴും ഉപരിപ്ലവമായ വിഷയങ്ങളിലൂടെയാണ് കടന്നുപോയതെന്നും ആശാവഹമായ നടപടിക്രമങ്ങൾ ഉണ്ടായില്ലെന്നും പൊതുവെ ബഹ്റൈൻ പ്രതിനിധികളിൽ പരാതിയുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.