പൂമാത തെയ്യം മുതൽ മരുപ്പച്ചയിലെ കിനാക്കൾവരെ
text_fieldsമനാമ: കേരളീയ സമാജം വനിതാവേദി ബഹ്റൈനിലെ മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന ‘അംഗനശ്രീ’ മത്സരത്തിെൻറ ഭാഗമായുള്ള സ്കിറ്റ് മത്സരത്തിെൻറ ആദ്യദിനം ശ്രദ്ധേയമായി. ആകെയുള്ള 14 മത്സരാർഥികളിൽ ആറുപേരാണ് കഴിഞ്ഞ ദിവസം മത്സരിച്ചത്. ആദ്യദിനത്തിലെ സ്കിറ്റ് മത്സരത്തിൽ ഷഫീല, സ്മിത, നികേത വിനോദ്, രാജേശ്വരി വിനോദ്, സൗമ്യ , സ്വപ്ന രാജീവ് എന്നിവരാണ് മത്സരിച്ചത്. ഭർത്താവും മക്കളും സുഹൃത്തുക്കളുമാണ് ഇവരുടെ സ്കിറ്റുകളിൽ ഒപ്പം അഭിനയിക്കാൻ എത്തിയത്. സാമൂഹിക വിഷയങ്ങളും െഎതീഹ്യങ്ങളും എല്ലാം സ്കിറ്റുകൾക്ക് വിഷയമായി. തോരാമഴ എന്ന കവിതയാണ് സ്മിതയും സംഘവും വേദിയിൽ എത്തിച്ചത്. കായിക പ്രതിഭയായ വീട്ടമ്മ വീണ്ടും ട്രാക്കിലേക്ക് എത്തി വിജയപ്പതക്കം നേടുന്ന കഥയാണ് നികേത അവതരിപ്പിച്ചത്.
ഒരു തമിഴ്ഹ്രസ്വസിനിമയിൽ നിന്നുള്ള സന്ദേശത്തിന് അനുസരിച്ച് രൂപപ്പെടുത്തിയ ‘അമ്മമനസ്’ രാജേശ്വരി വിനോദും ജലക്ഷാമത്തെ കേന്ദ്രീകരിച്ചുള്ള ‘മരുപ്പച്ച’യുമായി സ്വപ്ന വിനോദും വടകരയിലെ ഒരു തെയ്യമായ പൂമാത പൊന്നമ്മയുടെ ജീവിതകഥ പറഞ്ഞ് സൗമ്യയുമെത്തി. സ്കൂൾ, കോളജ് കാലത്ത് അഭിനയവും നൃത്തവും കൊണ്ടുനടന്നവരും എന്നാൽ പഠനകാലത്തിനുശേഷം അതെല്ലാം ഒാർമയായി കൊണ്ടുനടന്നവരുമായിരുന്നു ഇവരിൽ ചിലർ. മറ്റുചിലരാകെട്ട ആദ്യമായി വേദിയിൽ എത്തിയവരും. അംഗനശ്രീ മത്സരവും അതിെൻറ ഭാഗമായുള്ള അനുഭവങ്ങളും ആവേശവും ആഹ്ലാദവും നൽകുന്നതാണെന്നാണ് മത്സരാർഥികൾ സാക്ഷ്യപ്പെടുത്തുന്നത്. വീടിന് അകത്ത് ചടഞ്ഞുകൂടിയിരുന്ന നിരവധി വീട്ടമ്മമാർക്ക് വേദിയിൽ എത്താൻ കിട്ടിയ അസുലഭ മുഹൂർത്തമാണ് ഇൗ മത്സരമെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യമാദ്യം പരിഭ്രമം ആയിരുന്നെങ്കിൽ പിന്നീടത് ഉത്സാഹത്തിന് വഴിയൊരുക്കി. ഇൗ മത്സരത്തിൽ തങ്ങളുടെ കുടുംബത്തിൽ നിന്ന് ലഭിച്ച പ്രോത്സാഹനത്തിന് അളവില്ല എന്നും അവർ കൂട്ടിച്ചേർക്കുന്നു. മത്സരത്തിെൻറ അന്തിമ റൗണ്ടിലേക്ക് അടുക്കുേമ്പാൾ പോരാട്ടച്ചൂടും വർധിക്കുന്നുണ്ട്്.അംഗനശ്രീ മത്സരത്തിൽ ആകെ ഒമ്പത് റൗണ്ടുകളാണുള്ളത്. ആദ്യറൗണ്ടിൽ പാചകമത്സരമായിരുന്നു. തുടർന്ന് ലളിതഗാനമോ, നാടോടിനൃത്തമോ തെരഞ്ഞെടുത്ത് അവതരിപ്പിക്കൽ ആയിരുന്നു. മൂന്ന്, നാല് റൗണ്ടുകളിൽ സിനിമ രംഗം അനുകരിക്കൽ, പൊതുവിഞ്ജാനം എന്നിവയായിരുന്നു യഥാക്രമം. ആറിന് ഫൈനൽ റൗണ്ടും നടക്കും. പ്രധാന വിധികർത്താക്കളോടൊപ്പം പ്രേക്ഷകർക്കും മത്സരം വിലയിരുത്തുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. ഇൗമാസം ഏഴിനാണ് അവാർഡ്ദാനമെന്ന് സംഘാടകർ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.