ബി.ജെ.പിക്കും സി.പി.എമ്മിനും ന്യൂനപക്ഷ വിരുദ്ധ സമീപനം -ഫിറോസ്
text_fieldsമനാമ: ബി.ജെ.പിയും കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന സി.പി.എമ്മും ന്യൂനപക്ഷ വിരുദ്ധ സമീപനത്തിൽ ഒരേ ചിന്താഗതിക്ക ാരാണെന്ന് മുസ്ലീം യൂത്ത് ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അഭിപ്രായപ്പെട്ടു. കെ.എം.സി.സി മനാമ സാൻ റോക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുസ്‌ലിം ലീഗ് 71 ാം വാർഷിക ആഘോഷ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വരുമ്പോൾ മുസ്ലീം പ്രേമം വ്യാപകമായി പ്രകടിപ്പിക്കുന്നത് സിപിഎമ്മിെൻറ തട്ടിപ്പു വേലയാണ്. വോട്ടെടുപ്പ് കഴിഞ്ഞാൽ ബി.ജെപി.യെ പോലും തോൽപ്പിക്കുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളാണ് സി.പി.എം സ്വീകരിക്കാറുള്ളത്.
ശരീഅത്ത് റൂളുമായി ബന്ധപ്പെട്ട് സമസ്തയുള്‍പ്പെടെയുള്ള മത സംഘടനകള്‍ മുന്നോട്ടു വെച്ച ഭേദഗതികള്‍ നടപ്പിലാക്കാതെ, തെരഞ്ഞെടുപ്പ് വേളയില്‍ മന്ത്രി ജലീല്‍ സമസ്ത നേതാക്കളെ സന്ദര്‍ശിച്ച് പ്രചരണം നടത്തുന്നത് കാപട്യമാണെന്നും അദ്ദേഹം ആരോപിച്ചു. കെ.എം.സി.സി പ്രസിഡൻറ് എസ്.വി. ജലീൽ അധ്യക്ഷത വഹിച്ചു. പി.കെ.ഇസ്ഹാഖ് ഖിറാഅത്ത് നടത്തി. സി.കെ.അബ്ദുൽറഹ്മാൻ ഉൽഘാടനം ചെയ്തു.കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു. സമസ്ത പ്രസിഡൻറ് ഫക്രുദീൻ തങ്ങൾ പ്രാർത്ഥന നടത്തി. കുട്ടൂസമുണ്ടേരി,എം.എക്‌സ് ഹബീബ് റഹ്മാൻ, ജലീൽ,രാജു കല്ലുംപുറം എന്നിവർ ആശംസകൾ നേർന്നു. ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ദിൻ വെള്ളികുളങ്ങര സ്വാഗതവും സെക്രട്ടറി കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഷാഫി പാറക്കട്ടെ, ഗഫൂർ കൈപ്പമംഗലം പി.വി.സിദ്ദീഖ്,കെ.സി. മുനീർമൊയ്തീൻ കുട്ടി എന്നിവർ പരിപാടികൾ ക്ക് നേതൃത്വം നൽകി.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.