‘സൈക്കിൾ മാഷ്’ നാട്ടിലേക്ക് മടങ്ങുന്നു; ഒപ്പം ആ ആത്മമിത്രവും
text_fieldsമനാമ: 34 വർഷത്തെ ബഹ്‌റൈൻ പ്രവാസം നിർത്തി നാട്ടിലേക്ക് മടങ്ങുേമ്പാൾ, പയ്യോളി സ്വദേശി പടിക്കലക്കണ്ടി അബ്‌ദുറ ഹ്‌മാൻ ആ സൈക്കിളും ഒപ്പം കൊണ്ടുപോകുകയാണ്. കഴിഞ്ഞ 31 വർഷമായി ഒപ്പമുള്ള മിത്രത്തെ ഉപേക്ഷിക്കാൻ കഴിയാത്തതുകൊണ്ടാണത്. പോലീസ് ഉദ്യോഗസ്ഥനായ അബ്‌ദുറഹ്‌മാൻ ‘സൈക്കിൾ മാഷാ’യി അറിയപ്പെടാനുള്ള കാരണവും മറ്റൊന്നല്ല. 31 വർഷം മുമ്പാണ് അദ്ദേഹം ഒരു മലയാളിയിൽ നിന്ന് ഇൗ സൈക്കിൾ വാങ്ങിയത്. ജോലി സമയം കഴിഞ്ഞ് ജീവകാരുണ്യ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നതിനാൽ നടന്നുള്ള യാത്ര ബുദ്ധിമുട്ടായി. പുതിയത് വാങ്ങാനുള്ള കാശില്ലാത്തതിനാൽ അഞ്ച് ദിനാർ നൽകി പഴയ സൈക്കിൾ സ്വന്തമാക്കിയത്. പിന്നെ റിഫയിലെയും പരിസരങ്ങളിലെയും റോഡുകളിലും ചെറുവഴികളിലുമെല്ലാം അദ്ദേഹത്തിെൻറ സൈക്കിൾ പതിവ് കാഴ്ചയായി. അബ്‌ദുറഹ്‌മാൻ പ്രവാസിയായതിന് പിന്നിലും ചില കഥകളുണ്ട്. നാട്ടിൽ അധ്യാപകനായി ജോലി കിട്ടിയിട്ടിയതായിരുന്നു.
ഫുട്ബോൾ കളിക്കാരനായ അദ്ദേഹം കേരള സംസ്ഥാന സ്റ്റേറ്റ് ടീച്ചേഴ്സ് ടീമിലും അംഗമായി. എന്നാൽ പരിമിതമായ വേതനം കൊണ്ട് ഒരു വീട് ഉണ്ടാക്കാൻ കഴിയില്ല എന്ന തിരിച്ചറിവിലാണ് അദ്ദേഹം പ്രവാസിയാകാൻ തീരുമാനിച്ചത്. എന്നാൽ അതിനും ഒത്തിരി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. ആദ്യ യാത്രക്കായി ദുരിതം നിറഞ്ഞ 14 ദിവസം ബോംബെയിൽ തങ്ങേണ്ടി വന്നു. ബഹ്റൈനിൽ വന്ന ആദ്യരണ്ട് വർഷം ചെറിയ േജാലികൾ ചെയ്തശേഷം പിന്നീട് പോലീസിൽ ചേരുകയായിരുന്നു. 32 വർഷത്തെ പോലീസ് വകുപ്പിലെ ജീവിതത്തിൽ നല്ല അനുഭവ ങ്ങൾ മാത്രമാണ് സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും തനിക്ക് ഉണ്ടായിട്ടുള്ളൂവെന്നാണ് അബ്ദുറഹ്മാന് പറയാനുള്ളത്. വിദേശിയെന്ന അവഗണനയില്ലാതെ യോഗ്യതയുള്ളവർക്ക് പോലീസിൽ ജോലി നൽകുന്ന ബഹ്‌റൈൻ ഭരണാധികാരികളെ അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. മൂന്ന് വർഷം ബഹ്‌റൈൻ പോലീസ് ടീമിനായി ഫുട്ബോൾ കളിക്കുകയും ചെയ്തു. 1994 ൽ രൂപം കൊടുത്ത ബി .ടി .എം.ജെ എന്ന മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം. ഭാര്യ : സുലൈഖ , മക്കൾ : ഇസുദ്ദീൻ , ഇസ്മത്ത് ഇംതിയാസ് (അധ്യാപകർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.