‘പ്രവാസികളെ ആവശ്യമുണ്ട്; വെള്ളം കോരാനും വിറക് വെട്ടാനും’
text_fieldsഒരു തെരഞ്ഞെടുപ്പ് കാലം കൂടി വരികയാണ്. പ്രവാസ ലോകത്ത് അതിെൻറ പ്രകമ്പനം ഉയരുന്നു. തങ്ങളുടെ രാഷ്ട്രീയ ക ക്ഷികൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും അതിനൊപ്പം കഴിയുന്ന എല്ലാ സഹകരണങ്ങളും ചെയ്യാൻ ഒരുങ് ങി നിൽക്കുകയുമാണ് പ്രവാസികളായ പലരും. തെരഞ്ഞെടുപ്പ് അടുത്തപ്പോൾതന്നെ പല നേതാക്കളും ഗൾഫിലേക്ക് എത്തിയിരു ന്നു. സാമ്പത്തികം അഭ്യർഥിച്ചാണ് പലരും തങ്ങളുടെ അനുഭാവികളുടെ അരികിലേക്ക് എത്തിയത്. ഭരണ^പ്രതിപക്ഷ പാർട്ടി നേതാക്കളിൽ പലരുമെത്തി. പ്രവാസികൾ നിഷ്കളങ്കരാണ്. മറ്റുള്ളവരെ സഹായിക്കാൻ ഒാടിപ്പാഞ്ഞ് നടക്കുന്നവർ. മാത്രമല്ല തങ്ങളുടെ പ്രിയ നേതാക്കൻമാർ സഹായം തേടി എത്തിയാൽ മറ്റൊന്നും ആലോചിക്കില്ല.
എന്ത് സഹായം വേണമെങ്കിലും ചെയ്യും. നാടിെൻറ മുൻനിരയിൽ നിന്ന് നയിക്കേണ്ടവരാണ് നേതാക്കൾ . മാത്രമല്ല തങ്ങളുടെ രാഷ്ട്രീയ കക്ഷികളുടെ പ്രിയ സാരഥികളാണ് അവർ . അതിനൊപ്പം എന്തുവന്നാലും തങ്ങളുടെ പാർട്ടിക്കാർ ജയിക്കണം. രക്തത്തിൽ കലർന്നുപോയ തങ്ങളുടെ രാഷ്ട്രീയാനുഭാവവും അതിനൊരു കാരണമാണ്. തെരഞ്ഞെടുപ്പിന് എങ്ങനെ എങ്കിലും ലീവ് സംഘടിപ്പിച്ച് നാട്ടിൽപ്പോയി വോട്ട് ചെയ്യുകയും വീട്ടുകാരെയും സുഹൃത്തുക്കളെ കൊണ്ടും തങ്ങളുടെ പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്യിപ്പിക്കുകയും എന്നതും പ്രവാസികളിൽ പലരുടെയും പതിവാണ്. എന്നാൽ ഇത്രയും ആത്മാർഥത കാട്ടുന്ന പ്രവാസി സമൂഹത്തിനോട് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിലെ ജനപ്രതിനിധികളുടെ നിലപാട് എന്താണ്.
‘പാലം കടക്കുവോളം നാരായണ അത് കഴിഞ്ഞാൽ...’ഇതാണ് പ്രവാസിക്ക് കിട്ടുന്ന അനുഭവം. അടുത്തിടെ കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ അതിെൻറ ഇരയായ ഒരു ബഹ്റൈൻ പ്രവാസിയുടെ സങ്കടം കേൾക്കേണ്ടി വന്നത് ഇൗ അവസരത്തിൽ ഒാർക്കുന്നു. വെള്ളം കയറി വീട് നശിച്ച പത്തനംതിട്ടക്കാരൻ പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. നഷ്ടപരിഹാരം വേണമെങ്കിൽ പ്രവാസിയായ ഗൃഹനാഥെൻറ ആധാർ കാർഡ് വേണം എന്നായിരുന്നു. പ്രവാസിയായതിനാൽ ആധാർ കാർഡ് എടുക്കാൻ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞപ്പോൾ എങ്കിൽ നഷ്ടപരിഹാരവുമില്ല എന്നായിരുന്നുവത്രെ പ്രാദേശിക ഭരണകൂടങ്ങളുടെ മറുപടി. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഒരു കാരണവശാലും ചുവപ്പ് നാടകൾ ബുദ്ധിമുട്ട് ഉണ്ടാക്കില്ല എന്ന ഗവൺമെൻറ് നിലപാടിന് വിരുദ്ധമായായിരുന്നു ഇത്തരം പ്രതിസന്ധി പ്രവാസിക്ക് ഉണ്ടായത്.
പ്രവാസികൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരിക ഇതാദ്യമല്ല. പ്രവാസി ആണെന്ന് പറഞ്ഞാൽ ഒരു വില്ലേജ് ആഫീസിൽപ്പോലും ഇരിപ്പിടം കിട്ടാത്തവരാണ് പലരും. അതിനാൽ പ്രവാസികൾക്ക് നിങ്ങളുടെ മാനിഫെസ്റ്റോയിൽ എന്തെങ്കിലും നാലക്ഷരം കുറിച്ചിട്ടുേണ്ടാ എന്ന ചോദ്യമെങ്കിലും അനുഭാവികൾ തങ്ങളുടെ നേതാക്കളോടും പാർട്ടികളോടും ചോദിക്കേണ്ട സന്ദർഭം കൂടിയാണിത്. ജോലി നഷ്ടപ്പെട്ട് രോഗങ്ങളും സാമ്പത്തിക ബാധ്യതയുമായി നാട്ടിൽ വന്നിറങ്ങി ജീവിതം ചോദ്യചിഹ്നമാകുന്ന പ്രവാസിക്കായി എന്തെങ്കിലും ഒരു പദ്ധതി, അല്ലെങ്കിൽ ഒരു ആശ്വാസ വാക്ക് എങ്കിലും നിങ്ങളുടെ കൈയിലുണ്ടോ എന്ന് ചോദിച്ച് നോക്കണം. ആ ചോദ്യം എങ്കിലും ചോദിക്കാൻ തയ്യാറായില്ലെങ്കിൽ പ്രവാസികളുടെമേൽ കവറപ്പശുക്കൾ എന്ന വിളിപ്പേര് ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.