അറബ് ലോകം ഒരുമയിലേക്ക് ചുവടുവെപ്പ് നടത്തുമെന്ന് തുനീഷ്യ പ്രഖ്യാപനം
text_fieldsമനാമ: അറബ് ലോകം ഒരുമയിലേക്ക് ചുവടുവെപ്പ് നടത്തുമെന്ന് തുനീഷ്യയില്‍ നടന്ന അറബ് ഉച്ചകോടി പ്രഖ്യാപനം. സംസ്കാരം, ചരിത്രം, സംയുക്ത നീക്കം എന്നിവയിലൂടെ അറബ് ലോകെത്ത ഒ ന്നിപ്പിക്കാന്‍ സാധിക്കും. ഭിന്നതെയക്കാള് ഒന്നിച്ച് നില്‍ക്കാനുള്ള സാധ്യതകളാണ് ചരിത്രപരമായി അറബ് ലോകത്തിനുള്ളത്. അറബ് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ അണിനിരന്ന സദസ്സിലായിരുന്നു ചരിത്രപരമായ പ്രഖ്യാപനം. 30 ാമത് അറബ് ഉച്ചകോടി മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചർച്ചചെയ്തു.
വെല്ലുവിളികള്‍ നേരിടുന്നതിനും സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനും അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തമാക്കാൻ നിര്‍ദേശമുണ്ടായി. അറബ് ലീഗ് അംഗീകരിച്ച അടിസ്ഥാനങ്ങളിലൂന്നി മുന്നോട്ടുപോകാനും സമ്മേളനം തീരുമാനിച്ചു. വിദേശ രാജ്യങ്ങളുടെ ഇടപെടലുകളെ തള്ളിക്കളയാനും യോജിച്ച നീക്കത്തിലൂടെ സമാധാനവും സുരക്ഷയും വര്‍ധിപ്പിക്കാനും സാധിക്കുമെന്ന പ്രത്യാശയാണ് ഉച്ചകോടി പകര്‍ന്നത്. ഫലസ്തീന് പ്രശ്നം രമ്യമായി പരിഹരിച്ചാല്‍ മാത്രമേ അറബ് മേഖലയില്‍ പ്രതീക്ഷിത ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ സാധിക്കൂ.
ഫലസ്തീന് രാജ്യത്തിനും ജനതക്കും സഹായങ്ങളും പിന്തുണയും നല്‍കുന്നതിനും കവര്‍ന്നെടുക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനും ശ്രമങ്ങള്‍ ആവശ്യമാണെന്നും വിലയിരുത്തി. ഫലസ്തീന് അഭയാര്‍ഥികള്‍ക്ക് സഹായം ശക്തമാക്കണമെന്ന് യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളോട് ഉച്ചകോടി ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനും ഇസ്ലാമിക-ക്രൈസ്തവവിശുദ്ധ സ്ഥലങ്ങളുടെ കൈയേറ്റം തടയാൻ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് ഇടപെടണമെന്നും ആവശ്യമുണ്ട്. ഇറാന് അയല്പക്ക ബന്ധം മാനിക്കണമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.