റുബെലിന് കിട്ടിയ ആ 550 ദിനാർ ഉടമയെ കണ്ടെത്തി തിരിച്ചുനൽകി
text_fieldsമനാമ: ഇല്ലായ്മകൾ ഏറെയുണ്ട് റൂബെൽ മുഹമ്മദ് മിയ എന്ന ബംഗ്ലാദേശ് സ്വദേശിക്ക്. എന്നാൽ അതിനൊന്നും അദ്ദേഹത്തി െൻറ സത്യസന്ധതക്ക് ഇേന്നവരെ പോറൽ ഏൽക്കാൻ കാരണമായിട്ടില്ല. കഴിഞ്ഞ ദിവസം മാലിന്യ സംഭരണിയിൽനിന്ന് ലഭിച് ച 550 ബി.ഡി യഥാർഥ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനൽകാൻ അദ്ദേഹം ആളെ തിരക്കി നടന്നതും ഒടുവിൽ ഉടമയെ കിട്ടി പണം ഏൽപ്പിച്ചതും ചർച്ചാവിഷയമായിരിക്കുകയാണ്. ഹമദ്ടൗൺ 22 ലായിരുന്നു ബുധനാഴ്ച പാതിരാത്രിക്ക്, മാലിന്യസംഭരണിയിൽനിന്ന് അദ്ദേഹത്തിന് പണം കിട്ടുന്നത്.
കാർട്ടൺബോക്സുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന തൊഴിലാണ് റൂബെൽ മുഹമ്മദ് മിയ. തുടർന്ന് ഇന്നലെ രാവിലെ ഇഷാബി വെജിറ്റബിൾസ് എന്ന ഷോപ്പിലെത്തി റൂബെൽ പണം അടങ്ങുന്ന പൊതി ഏൽപ്പിച്ചു. എന്നാൽ തങ്ങളുടെ പണമല്ലെന്ന് പറഞ്ഞ് ഉടമ ഇദ്ദേഹത്തെ മടക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞ് കെട്ടിട ഉടമ വാടക വാങ്ങാൻ വന്നപ്പോഴാണ് അദ്ദേഹത്തിന് നൽകാൻ മാറ്റിവെച്ചിരുന്ന പണമാണ് അബദ്ധത്തിൽ , ഒഴിവുവന്ന കാർട്ടൻ പെട്ടികൾക്കൊപ്പം മാലിന്യസംഭരണിയിലേക്ക് പോയതെന്ന കാര്യം വ്യക്തമായത്.
ഇൗ സമയം റൂബെൽ മുഹമ്മദ് മിയ ഇൗ പണം ആരുടെതാണെന്ന് ചോദിച്ച് ഷോപ്പുകൾ കയറിയിറങ്ങുകയായിരുന്നു.ഒടുവിൽ കാര്യം അറിഞ്ഞപ്പോൾ റൂബെൽ ഇഷാബി വെജിറ്റബിൾസിൽ എത്തി ഉടമക്ക് കൈമാറി മറ്റ് വർത്തമാനങ്ങൾക്കൊന്നും നിൽക്കാതെ മടങ്ങുകയും ചെയ്തു. റൂബെൽ മുമ്പും വിലപ്പിടിപ്പുള്ള സാധനങ്ങൾ കളഞ്ഞ് കിട്ടിയപ്പോൾ ഉടമയെ കണ്ടെത്തി ഏൽപ്പിച്ച ആളാണെന്നും ഇദ്ദേഹത്തെ അറിയുന്ന നിരവധിപേർ സാക്ഷ്യപ്പെടുത്തുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.