കോമരം ‘തൊപ്പിക്കാരെ’എന്നു വിളിച്ച് പ്രസാദം നൽകുന്ന എൻെറ നാട്
text_fieldsശ്രീ അയ്യപ്പ സേവാ സംഘം ബുദയ്യയിലെ ഒരു ലേബർ ക്യാമ്പിൽ നടത്തിയ നോബുതുറ ജീവിതത്തിലെ മറക്കാൻ ആകാത്ത ഒരു അനുഭവം ആ യിരുന്നു
ദൈവത്തിെൻറ സ്വന്തം നാടാണ് കേരളം. അവിടെ പൂരങ്ങളുടെ പൂരം നടക്കുന്ന തൃശൂരിലെ പാവറട്ടിയിലെ വെൻമേന ാട് ആണ് എെൻറ സ്ഥലം. പേരു പോലെ തന്നെ വെണ്മയുള്ള നാട്. തറവാട് ക്ഷേത്രമായ വേളത്ത് അമ്പലത്തിൽ കോമരം തുള്ളുമ്പോൾ ‘തൊപ്പിക്കാരെ’ എന്നു വിളിച്ചു അമ്പലത്തിലെ പ്രസാദം കൊടുക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു.
പ്രസാദം വാങ്ങുവാൻ അബ്ബാസ് ഇക്കാ സ്ഥിരമായി ഉണ്ടാവാറുണ്ട്. മുസ്ലീം സഹോദരന്മാരെ കോമരം സ്നേഹബഹുമാനത്തോടെ വിളിച്ചിരുന്ന പേരാണ് തൊപ്പിക്കാർ എന്ന്. കയർ പണി ആയിരുന്നു പണ്ട് ഞങ്ങളുടെ നാട്ടിലെ എല്ലാവരുടെയും പ്രധാന ജോലി. നാട്ടിലെ ആഘോഷങ്ങൾ എല്ലാം ഒരേപോലെ ഞങ്ങൾ ഒരുമയോടെ ആഘോഷിച്ചിരുന്നു. തൊട്ടടുത്ത പള്ളിയിൽ നിന്നും ‘വിരിഞ്ഞി’വാങ്ങുവാൻ ആ ദേശത്തെ ഭൂരിഭാഗം വീടുകളിൽനിന്നും പോകാറുണ്ട്. നോമ്പുകാലം എത്തുേമ്പാൾ നാടിെൻറ ഒരുമയുടെ ചൈതന്യം ഒന്നുകൂടി ഉയരും. എങ്കിലും കോളേജ് പഠന സമയത്താണ് തരികഞ്ഞിയിലൂടെ റമസാൻ മാസത്തെ കൂടുതൽ അറിഞ്ഞത്. പിന്നീട് പ്രവാസിയായി ബഹ്റൈനിൽ എത്തിയപ്പോൾ റമദാൻ പുണ്യ പ്രവർത്തികളിൽ സഹകരിക്കാൻ വിവിധ സംഘടനകളിലൂടെ സാധിച്ചു.
ശ്രീ അയ്യപ്പ സേവാ സംഘം ബുദയ്യയിലെ ഒരു ലേബർ ക്യാമ്പിൽ നടത്തിയ നോബുതുറ ജീവിതത്തിലെ മറക്കാൻ ആകാത്ത ഒരു അനുഭവം ആയിരുന്നു. മണലാരണ്യത്തിലെ നന്മ മനസുകളിൽ ഒരാളായ എെൻറ സഹോദരതുല്യനായ സലാം മമ്പാടുമൂലയെ പരിചയപ്പെട്ടതുമുതൽ എല്ലാവർഷവും കെ.എം.സി.സി ബഹ്റൈനിെൻറ സമൂഹ നോബ് തുറയിൽ കുടുംബസമേതം പങ്കെടുക്കാറുണ്ട്. പ്രവാസ ഭൂമിയിലെ പ്രിയ കൂട്ടുകാരൻ മഷൂദിെൻറ വീട്ടിൽനിന്ന് നോമ്പുതുറ വിഭവങ്ങൾ അദ്ദേഹം എത്തിക്കാറുണ്ട്. പരസ്പ സ്നേഹം ഊട്ടിയുറപ്പിക്കാനുള്ള ഒരു മാസം കൂടിയായിത്തീരുന്നു റമസാൻ. ക്ഷണികമായ ജീവിതത്തിൽ പരസ്പര സ്നേഹത്തിെൻറയും വിശ്വാസത്തിെൻറയും പുണ്യദിനങ്ങളാണ് റമദാൻ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.