മലയാളി പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ വിദേശിക്ക് വധശിക്ഷ
text_fieldsമനാമ: ബഹ്റൈനിൽ മലയാളി പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുഡാനി പൗരന് ബഹ്റൈൻ ഹൈക്രിമിനൽ കോടതി വധശ ിക്ഷ വിധിച്ചു. കോഴിക്കോട് താമരശേരി പരപ്പൻപൊയിൽ ജിനാൻ തൊടിക ജെ.ടി. അബ്ദുല്ലക്കുട്ടിയുടെ മകന്‍ അബ്ദുൽ നഹാസ് (33) ആണ് 2018 ജൂലൈ മൂന്നിന് കൊല്ലപ്പെട്ടത്. ഹൂറ എക്സിബിഷൻ റോഡിൽ അൽ അസൂമി മജ്ലിസിന് സമീപമുള്ള താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടി മർദ്ദനമേറ്റ നിലയിലും തലക്ക് ഗുരുതര പരിക്ക് പറ്റിയ അവസ്ഥയിലുമായിരുന്നു മൃതദേഹം.
തെളിവുകൾ നശിപ്പിക്കാനായി, നിലത്ത് മുളക്പൊടി വിതറിയിരുന്നതായും എണ്ണ ഒഴിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ ദൃശ്യം ലഭിക്കുകയും അറസ്റ്റ് നടക്കുകയുമായിരുന്നു. നാല് വർഷമായി ബഹ്റൈനിൽ ജോലി ചെയ്ത് വന്ന അബ്ദുൽ നഹാസ് വിസയോ മതിയായ രേഖകളോ ഇല്ലാതെയായിരുന്നു കഴിഞ്ഞിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അവിവാഹിതനായിരുന്നു. കേസിെൻറ വിചാരണക്കിടെ താൻ ഹോളിവുഡ് സിനിമയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് കൊല നടത്തിയതെന്ന് പ്രതി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.