സിസ്റ്റർ ലിനിയുടെ ജീവത്യാഗം നഴ്സിങ് മേഖലയുടെ യശ്ശസുയർത്തി-സജീഷ്
text_fieldsമനാമ: നിപ രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പകർന്ന സിസ്റ്റർ ലിനിയുടെ ജീവത്യാഗം നഴ്സിങ് മേഖലയുടെ യശ്ശസ ുയർത്തിയതായി ഭർത്താവും ബഹ്റൈൻ മുൻ പ്രവാസിയുമായ സജീഷ് പറഞ്ഞു. ‘ഒരുമ ബഹ്റൈൻ’ സംഘടിപ്പിക്കുന്ന ‘സിസ്റ്റർ ല ിനി സ്നേഹ സ്മൃതി’യിൽ സംബന്ധിക്കാനായി എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ലിനിക ്ക് മരണാനന്തരം ഇന്ത്യയിൽ നഴ്സുമാർക്കുള്ള പരമോന്നത ‘ഫ്ലോറൻസ് നൈറ്റിങ് ഗേൾ പുരസ്ക്കാരം’ ലഭിച്ചപ്പോൾ തങ്ങൾക്ക് കിട്ടിയ അംഗീകാരംപോലെ അഭിമാനമായി നിരവധി നഴ്സുമാർ കാണുന്നുണ്ട്. കേരളത്തിെല ആയിരക്കണക്കിന് നഴ്സുമാർ അനുഭവിക്കുന്ന തൊഴിൽസ്ഥിരതയില്ലായ്മയും മതിയായ വേതനമില്ലായ്മയും ഒരു വലിയ യാഥാർഥ്യമാണ്. ഇത് പലരും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരം പ്രശ്നങ്ങളെ ഗൗരവത്തോടെ കണ്ട ഒരാളായിരുന്നു ലിനിയും.
അതേസമയം നഴ്സ് എന്ന നിലയിലുള്ള ഉത്തരവാദിത്തവും അതിെൻറ മുൻനിരയിൽ നിന്നുക്കൊണ്ടുള്ള നേതൃത്വ നിലപാടുകളും ലിനിക്ക് ഉണ്ടായിരുന്നു. ആരോഗ്യസേവന മേഖലയോടുള്ള ആത്മാർപ്പണവും മതിപ്പും അവർ കാത്തുസൂക്ഷിച്ചതിന് നിരവധി ഉദാഹരണങ്ങൾ സഹപ്രവർത്തകർക്ക് പറയാനുണ്ട്. രോഗം ബാധിച്ച് പേരാമ്പ്ര ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് ശുപാർശ ചെയ്ത് അയച്ചേപ്പാഴും ലിനി തന്നെ പരിചരിക്കാൻ എത്തിയവരോട് കൂടുതൽ അടുത്ത് ഇടപഴകരുത്; ശക്തമായ പകർച്ചവ്യാധിയാണെന്ന തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചേപ്പാഴും ആളുകളുമായി ഇടപഴകാതെ തന്നെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകാൻ അപേക്ഷിച്ചിരുന്നതായും പിന്നീട് മനസിലാക്കാൻ സാധിച്ചു. യു.സ്, യു.കെ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാരുടെ ഒരു യോഗം ഗോവയിൽ അടുത്തിടെ നടന്നപ്പോൾ സിസ്റ്റർ ലിനിയോടുള്ള ആദരവിെൻറ ഫലമായി തന്നെ ക്ഷണിച്ചിരുന്നു.
അവിടെ എത്തിയപ്പോൾ യു.എസിൽ ജോലി ചെയ്യുന്ന മലയാളി നഴ്സ് പറഞ്ഞത് മുെമ്പാന്നും തങ്ങൾക്ക് നാട്ടിൽ ഒരു നഴ്സ് എന്ന നിലയിലുള്ള കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല എന്നാണ്. ലിനിയുടെ മരണത്തിനുശേഷം തങ്ങൾക്കും നഴ്സ് എന്ന് പറയുേമ്പാൾ വലിയ അംഗീകാരം കിട്ടുന്നുവെന്ന് അവരെപ്പോലെ നിരവധിപേർ പറയുന്നുണ്ട്. മരണാനന്തരം ലിനിയെ ലോകം അംഗീകരിക്കുേമ്പാൾ താനും കുടുംബാംഗങ്ങളും അഭിമാനിക്കുന്നു. വളരെ ഉയരെയുള്ള വ്യക്തിയായും മാതൃകയായും ലിനിയെ താൻ കാണുകയാണെന്നും സജീഷ് പറഞ്ഞു. ഇന്ന് രാത്രി ഏഴ് മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ‘സിസ്റ്റർ ലിനി സ്മൃതിസന്ധ്യ’യിൽ സജീഷും മക്കളായ റിതുൽ (ആറ്), സിദ്ധാർത്ഥ്(മൂന്ന്) എന്നിവരും ലിനിയുടെ മാതാവ് രാധയും പെങ്കടുക്കുന്നുണ്ട്. ബഹ്റൈനിൽ എത്തിയേശഷം നിരവധി സുഹൃത്തുക്കൾ വിളിച്ചുക്കൊണ്ടിരിക്കുകയാണ്. നിരവധിപേർ മക്കളെ കാണാൻ എത്തിക്കൊണ്ടിരിക്കുന്നു. എല്ലാവർക്കും നന്ദിയുണ്ടെന്നും സജീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.