മലയാളിയുടെ ഗൾഫ് പ്രവാസം ചരിത്രകാരൻമാരാൽ എഴുതപ്പെടാതെ പോയി -പി.കെ. രാജശേഖരൻ
text_fieldsമനാമ: കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മലയാളിയുടെ ഗൾഫ് പ്രവാസത്തിെൻറ ഫലമായാണ് കേരളം അടിമുടി മാറ്റിയെഴുതപ്പെട്ടതെങ്കിലും ഇൗ യാഥാർഥ്യം പഠന വിഷയമാകാത്തത് വേദനാജനകമാണെന്ന് നിരൂപകൻ ഡോ.പി.കെ.രാജശേഖരൻ പറഞ്ഞു. മലയാളിയുടെ ഗൾഫ് പ്രവാസം ശരിയായി എഴുതപ്പെടാതെപോയി എന്നതാണ് സത്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഹ്റൈൻ കേരളീയ സമാജത്തിൽ, ഖസാഖിെൻറ ഇതിഹാസം നോവൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ‘മലയാളിയുടെ പ്രവാസം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുക്കം ചില ചരിത്രകാരൻമാരാണ് മലയാളിയുടെ പ്രവാസത്തെക്കുറിച്ച് എഴുതാൻ താൽപര്യം കാണിച്ചത്. ഒരു സർവകലാശാലയും പ്രവാസം പഠനവിഷയമാക്കാൻ താൽപര്യം കാട്ടിയിട്ടില്ല.
ഗൗരവമായി മലയാളി സമൂഹം ഗൾഫ് പ്രവാസത്തെക്കുറിച്ച് എഴുതാനും ചിന്തിക്കാനും തയ്യാറായിട്ടുമില്ല എന്നതാണ് വ്യക്തം. എന്നാൽ പശ്ചിമേഷ്യൻ പ്രവാസത്തിെൻറ ഫലവും സ്വാധീനവും സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നു. അതിെൻറ ഫലമായി രൂപപ്പെട്ട വളർച്ച എങ്ങും പ്രകടവുമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.