Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകശ്മീരിനെ...

കശ്മീരിനെ വെട്ടിമുറിച്ചത് ബ്രിട്ടീഷുകാരുടെ ബംഗാൾ വിഭജനത്തിന് തുല്യം -എം.എ.ബേബി

text_fields
bookmark_border
കശ്മീരിനെ വെട്ടിമുറിച്ചത് ബ്രിട്ടീഷുകാരുടെ ബംഗാൾ വിഭജനത്തിന് തുല്യം -എം.എ.ബേബി
cancel

മനാമ: 1905 ൽ ബ്രിട്ടീഷുകാർ ബംഗാൾ വിഭജിച്ചതുപോെലയുള്ള പക്വതയില്ലാത്ത നടപടിയാണ് മോദി ഗവൺമെൻറ് ജമ്മു കശ് മീരിെൻറ പ്രത്യേക പദവി എ
ടുത്തുകളഞ്ഞ് രണ്ടായി വെട്ടിമുറിച്ച നടപടിയെന്ന് കേരള മുൻ മന്ത്രിയും സി.പി. എം. േനതാവുമായ എം.എ.ബേബി പറഞ്ഞു. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തിന് നൽകിയ അഭി മുഖത്തിലാണ് കേന്ദ്രഗവൺമെൻറിെൻറ കശ്മീർ നടപടിക്കെതിരെ വിമർശമുന്നയിച്ചത്. കശ്മീരികളെ അന്യവത്ക്ക രിക്കാൻ മാത്രമെ ഇത്തരം നടപടികൾ കാരണമാകുകയുള്ളൂ. കശ്മീരിൽ, ഭീകരവാദികൾക്ക് എതിരെ
പോരാടുകയും ഇന്ത്യക്കൊ പ്പം നിലയുറപ്പിക്കുകയും ചെയ്യുന്ന നിലപാടുള്ളവർക്ക് ഇപ്പോഴത്തെ സംഭവവികാസങ്ങൾ നിരാശ നൽകുന്നു
ണ്ട്. ഇതുവഴി രാജ്യത്ത് രണ്ടുതരം വർഗീയത വളർത്താനാണ് ബി.ജെ.പി ഗവൺമെൻറ് ശ്രമിക്കുന്നത്.

കശ്മീർ നടപടിവഴി അവിടെയുള്ളവരിൽ ആശങ്കവളർത്തി അത്തരം വർഗീയവാദികൾക്ക് പ്രചാരണത്തിന് അവസരമുണ്ടാക്കിയിരിക്കുന്നു. അതിനൊപ്പം തങ്ങൾ ഇന്ത്യയെ ഏകീകരിച്ചു എന്ന് പ്രചരിപ്പിച്ച് ഭൂരിപക്ഷ വർഗീയവാദികൾക്കിടയിലും ചലനമുണ്ടാക്കുന്നു. അത്തരത്തിൽ രണ്ടുകൂട്ടരുടെയും വർഗീയതക്ക് വഴി മരുന്നിടുകയാണ് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏകീകരിക്കുന്നതല്ല മറിച്ച് ആപത്ക്കരമായതും പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ നടപടിയാണ് കശ്മീർ വിഭജനം. അവിടെയുള്ളവരുടെ അവകാശങ്ങൾ ഹനിക്കുന്ന നടപടിയാണിതെന്ന് രാജ്യത്തിെൻറ ചരിത്രവും വസ്തുതകളും മനസിലാക്കുന്ന ആർക്കും വ്യക്തമാകും. യാഥാർഥത്തിൽ കശ്മീരികളുടെ മനസിനെ ഇന്ത്യയോട് ചേർത്തുപിടിക്കാനുള്ള ഇടപെടലുകളായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ മോദിയുടെ ആദ്യത്തെ അഞ്ചുവർഷ ഗവൺമെൻറിൽനിന്ന് അത്തരമൊരു നടപടിയുണ്ടായില്ല.

വീണ്ടും അധികാരമേറ്റ മോദി ഗവൺമെൻറ് കടുത്ത നടപടി കൂടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ബി.ജെ.പി ഭരണത്തിനുകീഴിൽ, രാജ്യത്തിെൻറ സമ്പദ് ഘടന തകർന്നുവീണിരിക്കുന്നു. 1.76 ലക്ഷം കോടി രൂപ റിസർവ് ബാങ്കിൽനിന്ന് ബലാത്ക്കാരമായി പിടിച്ചെടുത്തത് ബി.ജെ.പി ഗവൺമെൻറിെൻറ സാമ്പത്തിക, റവന്യൂ കമ്മി പരിഹരിക്കാനാണ്. റിസർവ് ബാങ്കിെൻറ കരുതൽധന ദുരുപയോഗം മുെമ്പാന്നും ഉണ്ടായിട്ടില്ല. ആേട്ടാമൊബൈൽ വ്യവസായം തകർന്നു. വാഹന ഉത്പാദനം നിലച്ചു. ടെക്സ്റ്റയിൽ വ്യാപാര രംഗം മുതൽ ബിസ്ക്കറ്റ് നിർമ്മാണംവരെ കനത്ത പ്രതിസന്ധിയിലാണ്. കാർഷിക രംഗം മുരടിക്കുകയും തൊഴിലില്ലായ്മ വൻതോതിൽ വർധിക്കുകയും ചെയ്തിരിക്കുന്നു.

ഇത്തരം ആപത്തുകളെ ജനം തിരിച്ചറിയാതിരിക്കാനാണ് ഗവൺമെൻറ് ജനങ്ങൾക്കിടയിൽ കശ്മീർ വിഭജന നടപടികൾ കൊണ്ടുവന്നതെന്നും ബേബി ആരോപിച്ചു. ഇടതുപക്ഷത്തിന് നിലവിൽ രാജ്യത്ത് ബലഹീനത ഉണ്ടെങ്കിലും കേന്ദ്രഗവൺമെൻറിെൻറ ജനവിരുദ്ധ നടപടികൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് സമരത്തിന് ഒരുങ്ങാനുള്ള ശ്രമത്തിലാണ്. അഞ്ച് ഇടതുപാർട്ടികൾ അതിനായി യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുകയും ഒക്ടോബറിൽ രാജ്യത്ത് പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്. ദലിതർ, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി എന്നീ രംഗങ്ങളിൽ സി.പി.എമ്മും ഇടതുപക്ഷവും കൂടുതൽ അനുകൂല നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും എം.എ.ബേബി വ്യക്തമാക്കി. നിരവധി സംസ്ഥാനങ്ങളിൽ ഇന്നും ദലിത് സമൂഹം കടുത്ത ജാതിവിവേചനങ്ങൾക്ക് ഇരയാകുന്നുണ്ട്.

അവിടെയെല്ലാം ദലിതരുടെ അവകാശങ്ങൾക്കായി ഇടതുപക്ഷം പോരാടുന്നുണ്ട്. അതുപോലെ സ്ത്രീ പ്രാതിനിധ്യത്തിനായി ഇടതുപക്ഷം അവസരങ്ങൾ നൽകുന്നുണ്ട്. പരിസ്ഥിതിക്കുവേണ്ടി കൂടുതൽ ബോധവത്ക്കരണം നടത്താനും ആളുകൾ തയ്യാറാകണം. കേരളത്തിൽ പ്രത്യേകിച്ചും ഇത്തരം പ്രചാരണ പ്രവർത്തനങ്ങളുടെ ആവശ്യമുണ്ട്. അടുത്ത വീടിെൻറ ഭംഗി നോക്കി അതിനെക്കാൾ മികച്ച വീടുണ്ടാക്കാനും വീട്ടിലുള്ളവരുടെ എണ്ണത്തെക്കാൾ കൂടുതൽ മുറികൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. ആൾപാർപ്പില്ലാത്ത വീടുകളുടെ എണ്ണമെടുത്താലും അമ്പരന്നുപോകും. ഒരു കുടുംബം ഇപ്പോൾ ഒന്നിലധികം വീടുകൾ ഉണ്ടാക്കിയിടുന്ന രീതിയാണുള്ളത്. യുറോപിലുള്ളവർ പ്രകൃതിക്ക് ദോഷം വരാത്ത വീടുണ്ടാക്കുന്ന രീതി നമ്മളും കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story