ഉള്ളി കയറ്റുമതി നിരോധനം: ബഹ്റൈൻ വിപണിയിലും പ്രതിഫലനം
text_fieldsമനാമ: ഇന്ത്യൻ ഗവൺമെൻറ് ഉള്ളി കയറ്റുമതി നിരോധിച്ചേതാടെ അതിെൻറ ആഘാതം ബഹ്റൈൻ വിപണിയിലും പ്രതിഫലിച്ചുതുടങ്ങി.
ഇന്ത്യൻ ഉള്ളി ദിനംപ്രതി ഇറക്കുമതി െചയ്യുന്ന രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. തൊലിയുടെ കട്ടിക്കുറവും രുചിയും എളുപ്പം വഴറ്റാൻ കഴിയും എന്നതുമാണ് ഇന്ത്യൻ ഉള്ളിയുടെ ജനപ്രിയതക്ക് കാരണം. എന്നാൽ, കയറ്റുമതി നിരോധിച്ച് രണ്ടുദിവസത്തിനുള്ളിൽ ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വലുതും ചെറുതുമായ ചുവന്നുള്ളികൾക്ക് വിലകൂടാൻ തുടങ്ങിയിട്ടുണ്ട്.
സെൻട്രൽ മാർക്കറ്റിലെ പച്ചക്കറിക്കാരും ഉള്ളിവില കൂടിയതായി പറഞ്ഞു. നിലവിലെ അവസ്ഥയിൽ ഇൗജിപ്ത്, പാകിസ്താൻ, ലബനാൻ, തുർക്കി, യു.എസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കൂടുതലായി സവാള എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ കുതിച്ചുയരുന്ന ഉള്ളിവില പിടിച്ചുനിർത്താനാണ് ഇന്ത്യൻ ഗവൺമെൻറ് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരുമാസംകൊണ്ട് ഇന്ത്യയിൽ കിലോക്ക് 10-20 രൂപയാണ് വില കൂടിയത്. മഹാരാഷ്ട്രയിലെയും കർണാടകയിലെയും കൊടും വരൾച്ചമൂലം ഉള്ളികൃഷി നശിച്ചതാണ് ഉള്ളിവില അസാധാരണമായി ഉയരാൻ കാരണമായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.