Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right32 വിഭവങ്ങളുമായി...

32 വിഭവങ്ങളുമായി പഴയിടം; സമാജത്തിലെ ഓണസദ്യ കേമമാകും

text_fields
bookmark_border
32 വിഭവങ്ങളുമായി പഴയിടം;  സമാജത്തിലെ ഓണസദ്യ കേമമാകും
cancel
camera_alt????????? ????????? ?????????????????? ???????????????? ?????????? ?????????? ????????????? ???????????????? ????????? ?????????????

മനാമ: ഇന്ന് ബഹ്റൈൻ കേരളീയ സമാജത്തിെൻറ ഒാണസദ്യ വെള്ളിയാഴ്ച പകൽ 11 മുതൽ ആരംഭിക്കും. പ്രമുഖ പാചക വിദഗ്ധനായ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയാറാക്കിയ സദ്യ ആസ്വാദിക്കാനായി പ്രവാസി മലയാളികൾ കാത്തിരിക്കുകയാണ്. രാവിലെ 11 മുതൽ ഉച്ചക്കുശേഷം 3.30 വരെയുള്ള സമയത്തിനിടക്ക് 5000ത്തോളം ആളുകൾ സദ്യയുണ്ണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി ബഹ്റൈൻ കേരളീയ സമാജത്തിൽ ഒാണസദ്യ ഉണ്ടാക്കുന്നത് പഴയിടമാണ്. ഇത്തവണ അദ്ദേഹത്തിന് ‘സമാജം പാചക രത്ന പുരസ്കാരം’ നൽകി ആദരിക്കുന്നുമുണ്ട്. ന്യൂയോർക്കിൽ മലയാളി സമൂഹത്തിന് ഒാണസദ്യ തയാറാക്കി വിളമ്പിയശേഷമാണ് പഴയിടം നേരെ ബഹ്റൈനിലേക്ക് എത്തിയത്.

സഹപ്രവർത്തകരായ രാമഭദ്രനും ജയനും മോഹൻദാസും കൂടെയുണ്ട്. ജോലി കഴിഞ്ഞശേഷം അദ്ദേഹം ബഹ്റൈനിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് പോകും. വിമാനം ഇറങ്ങിയാൽ ഒാച്ചിറ ക്ഷേത്രത്തിലേക്കായിരിക്കും അടുത്ത യാത്ര. അവിടെ സദ്യ തയാറാക്കാൻ മാസങ്ങൾക്കുമുേമ്പ ഏറ്റതാണ്. ബഹ്റൈൻ കേരളീയ സമാജത്തിലെ ഒാണസദ്യക്ക് ഇത്തവണ ചില പ്രത്യേകതകളുണ്ടെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സദ്യപ്രേമികൾക്ക് എന്നെന്നും ഒാർക്കാനുള്ള ചില വിഭവങ്ങൾ വിളമ്പുന്നുണ്ട്. അടപ്രഥമൻ, പാൽപ്പായസം, കുമ്പളങ്ങപ്പായസം, മാതളനാരങ്ങ പായസം എന്നിവ ഉൾപ്പെടെ 32 വിഭവങ്ങളാണ് ഇവിടത്തെ പ്രത്യേകത. പഴയിടം ബഹ്റൈനിൽ എത്തിയത് കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ്.

തുടർന്ന് രാവിലെതന്നെ പാചകപ്പുരയിലെത്തി അച്ചാറുകളുണ്ടാക്കാൻ തുടങ്ങി. ഇരുന്നൂേറാളം സമാജം അംഗങ്ങൾ അദ്ദേഹത്തിെൻറ വാക്കുകൾ അക്ഷരംപ്രതി പാലിക്കാൻ തയാറാക്കിയപ്പോൾ മണിക്കൂറുകൾകൊണ്ട് മൂന്നുതരം അച്ചാറുകൾ തയാറായി. തുടർന്ന് കായ വറുത്തതും ശർക്കര വരട്ടിയതും ഉണ്ടാക്കി. വ്യാഴാഴ്ച കാളൻ, ‘വടക്കൻ ചമ്മന്തിക്കാലൻ’ തുടങ്ങിയവയാണ് ആദ്യം ഉണ്ടാക്കിയത്. ഉച്ച മുതൽ വിവിധ കറിവട്ടങ്ങൾക്കുള്ള പച്ചക്കറി നുറുക്കൽ തുടങ്ങി. മണിക്കൂറുകൾ പിന്നിട്ട് പാതിരാത്രി കഴിഞ്ഞിട്ടും സമാജത്തിലെ അടുക്കളയിൽ ആെളാഴിയുന്നുണ്ടായിരുന്നില്ല. പഴയിടം ‘രുചി’വിഭവങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയാനുള്ള ആകാംക്ഷയുമായി ആരാധകർ അടുക്കളയിലേക്ക് ‘വിരുന്ന്’ വന്നുകൊണ്ടിരുന്നു. ചിലർക്ക് അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കണമെന്നുള്ള ആഗ്രഹമായിരുന്നു. അങ്ങനെ ആളും ആരവവുമായി വ്യാഴാഴ്ച ശരിക്കും ഉത്സവരാത്രിയായിരുന്നു സമാജത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story