യു.എന്‍ സുരക്ഷ കൗണ്‍സില്‍ ചര്‍ച്ചയില്‍ ബഹ്റൈന്‍ പങ്കെടുത്തു
text_fieldsമനാമ: യു.എന്‍ സുരക്ഷ കൗണ്‍സില്‍ ചര്‍ച്ചയില്‍ ബഹ്റൈെൻറ യു.എന്‍ സ്ഥിരം പ്രതിനിധി ജമാല്‍ ഫാരിസ് അല്‍ റുവൈഇ പങ്കെടുത്തു. യു.എന്‍ കരാറുകള്‍ പാലിച്ച് മധ്യ പൗരസ്ത്യ ദേശത്ത് സമാധ ാനം സംസ്ഥാപിക്കാന്‍ സാധ്യമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അസ്വസ്ഥത വര്‍ധിക്കാനിടയാക്കും. അതിനാല്‍, പരസ്പര ആദരവും നല്ല അയല്പക്ക ബന്ധവും കാത്തുസൂക്ഷിച്ചാല്‍ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള അസ്വസ്ഥതകള്‍ അവസാനിപ്പിക്കാനും അതുവഴി സമാധാനാന്തരീക്ഷം സ്ഥാപിക്കാനും സാധിക്കും. ഓരോ രാജ്യത്തിെൻറയും സ്വാതന്ത്ര്യവും പരമാധികാരവും വകവെച്ചുകൊടുക്കാന്‍ കഴിയുമ്പോഴാണ് സമാധാനത്തിലേക്കുള്ള പാത എളുപ്പമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീന് അടക്കമുള്ള മധ്യ പൗരസ്ത്യ ദേശത്തെ വിവിധ വിഷയങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ചയാണ് യോഗത്തില്‍ നടന്നത്.
മറൈന്‍, എയര്‍ നാവിഗേഷന്‍ സംരക്ഷണ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം സാധ്യമാക്കുന്നതിന് ബഹ്റൈന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജൂലൈ മാസത്തില്‍ ബഹ്റൈനില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സമുദ്ര, നാവിക സുരക്ഷ സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. യു.എസ്, പോളണ്ട് എന്നിവയുമായി സഹകരിച്ച് കഴിഞ്ഞ മാസം വാര്സുവില് പ്രത്യേക സമ്മേളനം ചേരുകയും ബഹ്റൈന്‍ അതില്‍ പങ്കാളിയാവുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി മേഖലയുടെ സുരക്ഷക്ക് നേരെയുള്ള ഭീഷണി ചെറുക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ട്. ചരക്കു കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ സമുദ്ര പാതയുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ട്. മേഖലയില്‍ സുസ്ഥിരവും സമ്പൂര്‍ണവുമായ നീതിയും സമാധാനവും സാധ്യമാക്കേണ്ടത് അനിവാര്യമാണെന്നും അതിന് സാധ്യമായ എല്ലാ സഹകരണവും ബഹ്റൈന്‍ ഉറപ്പു നല്കാന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.