മന്ത്രിസഭ യോഗം: അന്താരാഷ്ട്ര പ്രതിരോധ സമ്മേളനം വിജയിച്ചത് നേട്ടമെന്ന് വിലയിരുത്തൽ
text_fieldsമനാമ: രണ്ടാമത് അന്താരാഷ്ട്ര പ്രതിരോധ സമ്മേളനവും പ്രദർശനവും വിജയിച്ചത് നേട്ട മാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമാ യ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരു ന്നു കാബിനറ്റ് യോഗം. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ മൂന്നു ദിവ സം നീണ്ടുനിന്ന സമ്മേളനവും പ്രദര്‍ശനവും വിജയിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തി ച്ച എല്ലാ സംഘാടകര്‍ക്കും മന്ത്രിസഭ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ബി.ഡി.എഫ്, നാഷനല ് ഗാര്‍ഡ് എന്നിവയുടെ പൂര്‍ണാർഥത്തിലുള്ള സഹകരണവും പങ്കാളിത്തവും പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹം പഠിപ്പിച്ച ആശയവും സന്ദേശങ്ങളും മാതൃകയാക്കി മുന്നോട്ടുപോകാന്‍ സാധിക്കട്ടെയെന്ന് മന്ത്രിസഭ ആശംസിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും അറബ്-ഇസ്ലാമിക സമൂഹത്തിനും കാബിനറ്റ് അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു. നന്മയുടെയും സമാധാനത്തിെൻറയും സ്നേഹത്തിെൻറയും പ്രവാചക പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ഈ അവസരം വിനിയോഗിക്കാന്‍ മുന്നോട്ട് വരണമെന്നും ഉണര്‍ത്തി.
രാജപത്നിയും ബഹ്റൈന്‍ വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്ത് ഇബ്രാഹിം ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനമാണ് വനിതകളുടെ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നിട്ടുള്ളതെന്നും വിലയിരുത്തി. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് കടന്നുവരാവുന്ന വിധമുള്ള സംവിധാനമാണ് ബഹ്റൈനിലുള്ളതെന്നും അവസര സമത്വം ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കിരീടാവകാശി വ്യക്തമാക്കി. സ്ത്രീ-പുരുഷ സമത്വവുമായി ബന്ധപ്പെട്ട് തയാറാക്കിയ 2017-2018 ലെ ദേശീയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തു. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയം, വനിത സുപ്രീം കൗണ്‍സില്‍, പ്രധാനമന്ത്രി കാര്യാലയം എന്നിവയുമായി ബന്ധപ്പെട്ട് സംയുക്ത കമ്മിറ്റിക്ക് രൂപം നല്‍കാനും തീരുമാനിച്ചു.
രാജ്യത്തിെൻറ സാമ്പത്തിക വളര്‍ച്ചക്ക് ഗുണകരമാകുന്ന വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ കാര്യ സുപ്രീം കൗണ്‍സിലിെൻറ നിര്‍ദേശം മാനിച്ചാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. ബഹിരാകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിയന്ത്രിക്കുന്നതിന് ദേശീയ ബഹിരാകാശ നിയമം രൂപവത്കരിക്കുന്ന കാര്യം കാബിനറ്റ് ചര്‍ച്ച ചെയ്തു.
ബഹിരാകാശ രംഗത്ത് രണ്ട് അന്താരാഷ്ട്ര ഉടമ്പടികളില്‍ ഒപ്പുവെച്ച പശ്ചാത്തലത്തിലാണ് ദേശീയ ബഹിരാകാശ നിയമം തയാറാക്കാന്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്തി മുന്നോട്ട് പോകാന്‍ ആലോചിക്കുന്നത്. ടെലികോം, ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ ബഹ്റൈനിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പ്രാദേശിക ഓഫീസ് സ്ഥാപിക്കുന്ന കാര്യം കാബിനറ്റ് ചര്‍ച്ച ചെയ്തു. ആരോഗ്യ മന്ത്രിയുടെ നിര്ദേശത്തിൻറ വെളിച്ചത്തിലാണ് ഇതിന് കാബിനറ്റ് അംഗീകാരം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ രൂപപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രിയെ കാബിനറ്റ് ചുമതലപ്പെടുത്തുകയും ചെയ്തു.
സൗദിയില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഇനീഷ്യേറ്റിവ് ഫോറത്തില്‍ പങ്കെടുത്തതിെൻറ ഗുണഫലങ്ങളെക്കുറിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്തു. ഒമാനില്‍ നടന്ന ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കെടുത്തതിെൻറ വിശദാംശങ്ങളും സഭ ചര്‍ച്ച ചെയ്തു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിക്കുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.